യുഎഇയില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; നാലു ചൈനീസ് പൗരന്മാര്‍ക്ക് തടവ്

google news
court

തട്ടിക്കൊണ്ടുപോകല്‍, പീഡിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് നാല് ചൈനീസ് പൗരന്മാരെ മൂന്നു വര്‍ഷം തടവിലാക്കാന്‍ ദുബായ് ക്രിമിനല്‍ കോടതി വിധിച്ചു. ദുബായില്‍ ഒരു ചൈനീസ് വനിത നല്‍കിയ പരാതിയിലാണ് വിധി. 2022 ഓഗസ്റ്റിലായിരുന്നു സംഭവം.
ഡിജിറ്റല്‍ കറന്‍സി നല്‍കാന്‍ ജബല്‍ അലിയില്‍ എത്തിയ യുവതിയെ നാലു പേര്‍ ചേര്‍ന്ന് ബലമായി പിടിച്ച് വാഹനത്തിന്റെ പിന്‍സീറ്റിലേക്ക് മാറ്റി കൈകാലുകളും ബന്ധിപ്പിച്ച് വായ മൂടിക്കെട്ടി ഡിഐപിയിലേക്ക് കൊണ്ടുപോയി. തോക്കുചൂണ്ടി പീഡിപ്പിച്ചു. മൊബൈല്‍ അണ്‍ലോക്ക് ചെയ്യിച്ച് ഡിജിറ്റല്‍ കറന്‍സി വാലറ്റില്‍ നിന്ന് മുപ്പതിനായിരം ദിര്‍ഹം പ്രതികളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു.പഴ്‌സിലുണ്ടായിരുന്ന എണ്ണായിരം ദിര്‍ഹവും 7500 ദിര്‍ഹം വിലയുള്ള ബാഗും തട്ടിയെടുത്തു. പൊലീസില്‍ പരാതിപ്പെട്ടാല്‍ നഗ്‌ന ചിത്രം ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം പ്രതികള്‍ രക്ഷപ്പെട്ടു. നാലു പേരേയും മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്തു. ശിക്ഷയ്ക്ക് ശേഷം നാടുകടത്തും.
 

Tags