വാകേരി സിസിയിൽ കടുവ ആടിനെ കൊന്നു

 tiger

സുൽത്താൻ ബത്തേരി: വാകേരി സിസിയിൽ വീണ്ടും കടുവ സാന്നിധ്യം. ആവയൽ കല്ലിടാംകുന്ന് കാക്കനാട്ട് വർഗീസിന്റെ ആടിനെയാണ് വ്യാഴാഴ്ച രാത്രി കൊന്നത്. ഉടൻ തന്നെ ആവയലിൽ വനംവകുപ്പ് കൂട് സ്ഥാപിച്ചു.

ഞാറക്കാട്ടിൽ സുരേന്ദ്രന്റെ പശുവിനെ കഴിഞ്ഞ ദിവസം കടുവ കൊന്നിരുന്നു. അവിടെയും കൂടുവെച്ചിട്ടുണ്ട്. നരഭോജി കടുവ കൂട്ടിലായതിനുശേഷം രണ്ടു കടുവകൾ വാകേരി മേഖലയിൽ തങ്ങുന്നുണ്ടെന്നാണ് വിവിധ പ്രദേശങ്ങളിലുള്ളവർ പറയുന്നത്. രണ്ടു പശുവും ഒരാടും ആക്രമിക്കപ്പെട്ടത് ഇതിന് തെളിവാണ്. കടുവകളിലൊന്ന് പൂതാടി പഞ്ചായത്തിൽനിന്ന് മീനങ്ങാടിയിലേക്ക് നീങ്ങിയിരിക്കുകയാണ്.

പുല്ലുമല, മൈലംപാടി, ആവയൽ, കൊളഗപ്പാറ ഭാഗങ്ങളിൽ ഏതാനും ആഴ്ചകളായി കടുവ സാന്നിധ്യമുണ്ട്. സ്ഥലത്ത് വനപാലകർ ക്യാമ്പ് ചെയ്യുകയും രാത്രി പട്രോളിങ് ശക്തമാക്കുകയും ചെയ്തു.

Tags