കുറ്റ്യാടി ജലസേചന പദ്ധതി കനാലുകളുടെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു

kuttiyadi

കുറ്റ്യാടി: എട്ടു നിയമസഭ മണ്ഡലങ്ങളിലെ 45 പഞ്ചായത്തുകളിൽ വ്യാപിച്ചുകിടക്കുന്ന കുറ്റ്യാടി ജലസേചന പദ്ധതി കനാലുകളുടെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു. മണ്ഡലം പരിധിയിലെ പ്രവൃത്തികൾ കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എയും സംഘവും പരിശോധിച്ചു. 50 വർഷത്തിലേറെ പഴക്കമുള്ള കനാലുകളുടെ അത്യാവശ്യ അറ്റകുറ്റപ്പണികൾക്ക് കഴിഞ്ഞ രണ്ടു വർഷങ്ങളിലായി 15 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

തകരാറുകൾ പൂർണമായി പരിഹരിക്കാൻ 180 കോടി രൂപ വേണം. മണിയൂർ ബ്രാഞ്ച് കനാൽ, ആയഞ്ചേരി ഡിസ്ട്രിബ്യൂട്ടറി, പൂവാമ്പുഴ ഡിസ്ട്രിബ്യൂട്ടറി, പെരുവയൽ ഫീൽഡ് ബൂത്തി, ചേരാപുരം സബ് ഡിസ്ട്രിബ്യൂട്ടറി, ചേരാപുരം ഫീൽഡ് ബൂത്തി, തണ്ടോട്ടി അക്വഡക്ട് റിപ്പയർ, ആയഞ്ചേരി ഡിസ്ട്രിബ്യൂട്ടറി തകരാറിലായ പൈപ്പുകൾ മാറ്റുന്ന പ്രവൃത്തി, പെരുമുണ്ടച്ചേരി ഡിസ്ട്രിബ്യൂട്ടറി, തിരുവള്ളൂർ ഡിസ്ട്രിബ്യൂട്ടറി, മംഗലാട്, പൊയിൽ

പാറ, തണ്ണീർപ്പന്തൽ എന്നിവിടങ്ങളിലെ വലതുകര മെയിൻ കനാൽ ലൈനിങ് എന്നിങ്ങനെ 2.45 കോടി രൂപയുടെ പ്രവൃത്തികളാണ് കുറ്റ്യാടി മണ്ഡലത്തിൽ നടന്നുവരുന്നത്. കുറ്റ്യാടി ഇറിഗേഷൻ വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയർ അരവിന്ദാക്ഷൻ, അസി. എൻജിനീയർമാരായ അശ്വിൻ, അശ്വതി, ഓവർസിയർമാർ എന്നിവർ പ്രവൃത്തികൾ വിശദീകരിച്ചു.

Tags