വ്യാജ രജിസ്‌ട്രേഷന്‍ ബുള്ളറ്റ് വില്‍പന : ഡല്‍ഹി സ്വദേശികളായ പ്രതികളെ മാഹി പൊലിസ് അറസ്റ്റു ചെയ്തു

google news
mahi

 ന്യൂമാഹി:  വ്യാജ രജിസ്‌ട്രേഷന്‍നമ്പറുള്ള ബുള്ളറ്റ്   വില്‍പന നടത്തിയ കേസിലെ പ്രതികളെ മാഹി കോടതിയില്‍ ഇന്ന് ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി മാഹി എസ്.പി.രാജശങ്കര്‍ വെളളാട്ട് അറിയിച്ചു. ഡല്‍ഹിസ്വദേശികളാണ് റിമാന്‍ഡിലായത്. 2018ല്‍ ന്യൂമാഹി ചെമ്പ്രസ്വദേശി  പ്രദീപന്‍, പളളൂര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് കേസ് അന്വേഷണം നടത്തിയത്. കോട്ടയം സ്വദേശി ലിനീഷ് ജയിംസ് എന്നയാള്‍ മുഖാന്തിരമാണ് ബുള്ളറ്റ് വാങ്ങിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിയുകയായിരുന്നു.റീ റജിസ്‌ട്രേഷനായി മാഹി ട്രാന്‍സ്‌പോര്‍ട്ട് വകുപ്പില്‍ അപേക്ഷിച്ചപ്പോഴാണ് വ്യാജ നമ്പറിലുള്ള  ബുള്ളറ്റാണെന്ന് തെളിഞ്ഞത്.  വിദേശത്തായിരുന്ന ലിനേഷിനെ കൊച്ചിന്‍ എയര്‍പോര്‍ട്ടില്‍ വെച്ച് കഴിഞ്ഞ വര്‍ഷം പിടിച്ചതോടെയാണ് ഡല്‍ഹി കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്ന് തെളിഞ്ഞത്. അദ്ദേഹത്തെ ചോദ്യം ചെയ്തതോടെയാണ് ന്യൂഡല്‍ഹി കരോള്‍ബാഗിലെ ബാബുഖാന്‍ വഴിയാണ് 68000 രൂപയ്ക്ക് കമ്മിഷന്‍ വ്യവസ്ഥയില്‍ വാഹനം വാങ്ങിയതെന്ന് വ്യക്തമായത്. 

മാഹി സി.ഐ എ.ശേഖര്‍, എ.എസ്.ഐമാരായ കിഷോര്‍ കുമാര്‍, എം.സുനില്‍കുമാര്‍, പ്രസാദ്.പി.വി, ഹെഡ് കോണ്‍സ്റ്റബിള്‍ വിനീഷ് കുമാര്‍, പോലീസ് കോണ്‍സ്റ്റബിള്‍ ശ്രീജേഷ് എന്നിവരടങ്ങിയ
മാഹി പോലീസിന്റെ സ്‌പെഷല്‍ ഇന്‍വെസ്റ്റികേഷന്‍ ടീം അന്വേഷണം ഡല്‍ഹി കേന്ദ്രീകരിച്ച് നടത്തിയതോടെയാണ് പ്രതികളായ ആഷ് മുഹമ്മദ് എന്ന ബാബുഖാന്‍, കിഷോര്‍ കുമാര്‍ എന്ന അംഗിള്‍ജി എന്നിവരെ മാഹി പോലീസ് ഡല്‍ഹിയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. സ്‌ക്രാപ്പ്‌ഷോപ്പില്‍ നിന്നുമാണ് ഇവര്‍ വാഹനങ്ങള്‍ വാങ്ങി വ്യാജ നമ്പറില്‍ വില്‍പ്പന നടത്തുന്നത്. ന്യൂഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിനു മുന്‍പാകെ ഹാജരാക്കിയതിനു ശേഷമാണ് മാഹിയിലെത്തിച്ചത്.

Tags