അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് തൊഴിലിനായി ഏതു രാഷ്ട്രീയ പ്രവർത്തകനും കത്തു നൽകുമെന്ന് ഇ പി ജയരാജൻ

google news
eop

കണ്ണൂർ : തൊഴിലില്ലാതെ കഴിയുന്ന അഭ്യസ്ഥവിദ്യരായ തൊഴിലില്ലാത്ത ചെറുപ്പക്കാർ സമീപിക്കുമ്പോൾഭരിക്കുന്ന ഏത് രാഷ്ടീയ പാർട്ടിയിൽപ്പെട്ടവരാണ് കത്ത് നൽകാത്തതെന്ന് സി.പി.എം.നേതാവും മുൻ വ്യവസായ വകുപ്പ് മന്ത്രിയുമായ ഇ.പി.ജയരാജൻ ചോദിച്ചു.ആകാശം ഇരുട്ടത്ത് തപ്പീട്ട് കാര്യമില്ല. പൊതുജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കുന്ന എല്ലാ രാഷ്ടീയ പാർട്ടിക്കാരും ചെയ്യുന്ന കാര്യമാണ് കത്ത് കൊടുക്കുന്നതെന്നും അത് ഒരു വിവാദമാക്കേണ്ട വിഷയമല്ലെന്നും ഇ പി ജയരാജൻ പറഞ്ഞു .

ഏതൊക്കെ നേതാക്കളുടെ അടുത്ത് ഒരു തൊഴിലിനുള്ള ശുപാർശ കത്തി നായി ചെറുപ്പക്കാർ ചെല്ലുന്നുണ്ട്. എത്ര പേർ എന്നെ കാണാൻ ദിവസവും വരാറുണ്ട്. എന്നാൽ ഞാൻ കത്ത് കൊടുക്കാറില്ല പകരം അവരെ കാര്യങ്ങാം ധരിപ്പിച്ച് വിടാറാണ് ചെയ്യാറെന്ന്ജയരാജൻ പറഞ്ഞു. പൊതു പ്രവർത്തകരെ സമീപിച്ച് ഒരു കാര്യം ആവശ്യപ്പെട്ടാൽ അത് ചെയ്ത് കൊടുത്തില്ലെങ്കിൽ സ്വന്തം പാർട്ടിയിൽപ്പെട്ടവരായാലൊ എതിർപക്ഷത്തുള്ളവരായാലും എന്നാൽ ഞങ്ങൾക്ക് പിന്നെ കാണാമെന്നായിരിക്കും മറുപടി. അത് അടുത്ത തിരഞ്ഞെടുപ്പിൽ അവരും ചിലപ്പോൾ അവരുടെ ഏറ്റവും അടുത്തവരും പ്രകടിപ്പിച്ചിരിക്കും.അത് കൊണ്ട് അത്തരം ആവശ്യങ്ങൾക്കായി വരുന്നവരെ ഒരു രാഷ്ട്രീയ പാർട്ടി നേതാക്കളും ഒഴിവാക്കാറില്ല.തിരുവനന്തപുരത്തെ കത്ത് വിവാദത്തെ മുൻനിർത്തി ജയരാജൻ പറഞ്ഞു.

പെൻഷൻകാരുടെ പ്രശ്നങ്ങൾ നിങ്ങൾ ഒന്നിച്ച് ചർച്ച നടത്തി സർക്കാറിൻ്റെ മുന്നിൽ അവതരിപ്പിച്ചാൽ അനുകൂലമായ നിലപാട് സർക്കാറിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്നാണ് തൻ്റെ പ്രതീക്ഷയെന്നും കേരള കോ-ഒപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ രജത ജൂബിലി സമ്മേളനം ദിനേശ് ഓഡിറ്റോറിയത്തിൽ ഉൽഘാടനം ചെയ്ത് കൊണ്ട് ജയരാജൻ പറഞ്ഞു.സംസ്ഥാന സിക്രട്ടറി കെ.വി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സി ക്രട്ടറി ഇ.സേതുമാധവൻ, സി.വി.കുഞ്ഞികൃഷ്ണൻ,മണ്ണയാട് ബാലക്ഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. 2 മണിക്ക് ചേരുന്ന സുഹൃദ് സമ്മേളനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉൽഘാടനം ചെയ്യും.

Tags