സ്വർണ്ണകടത്ത് കേസ് : സ്വപ്‌നയുടെ ചോദ്യം ചെയ്യൽ നാളെയും തുടരും

google news
swapna

കൊച്ചി: സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യൽ അഞ്ചര മണിക്കൂർ നീണ്ടു. നാളെ വീണ്ടും ഹാജരാകണമെന്ന് സ്വപ്‌നയോട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയിൽ നൽകിയ 164 മൊഴിയുടെ പകർപ്പ് ലഭിച്ചതിന് പിന്നാലെയാണ് ഇഡിയുടെ നടപടി. മുഖ്യമന്ത്രി അടക്കമുള്ളവർക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്‌നയുടെ മൊഴിയിലുള്ളത്.

മുഖ്യമന്ത്രിയെ പ്രതികൂട്ടിൽ ആക്കി സ്വപ്‌ന സുരേഷ് നൽകിയ 164 മൊഴിയിലാണ് ഇഡി തുടർ അന്വേഷണത്തിലേക്ക് കടക്കുന്നത്. ആദ്യപടിയായിട്ടാണ് സ്വപ്‌ന സുരേഷിനെ ഇന്ന് വിശദമായി ചോദ്യം ചെയ്‌തത്‌. രാവിലെ 11 മണിയോടെയാണ് സ്വപ്‌ന ഇഡിയുടെ മുന്നില്‍ ഹാജരായത്.

അഭിഭാഷകനെ കണ്ടശേഷമാണ് സ്വപ്‌ന സുരേഷ് ഇഡി ഓഫിസിൽ എത്തിയത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയും മുൻ മന്ത്രി കെടി ജലീൽ, മുൻ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ എന്നിവർക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്‌നയുടെ മൊഴിയിലുള്ളത്. തന്റെ കൈവശമുള്ള തെളിവുകളും ഇഡിക്ക് കൈമാറും എന്ന് സ്വപ്‌ന വ്യക്‌തമാക്കിയിരുന്നു. മാദ്ധ്യമങ്ങളോട് സംസാരിക്കാൻ വിസമ്മതിച്ച സ്വപ്‌ന, ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം പറയാം എന്നായിരുന്നു പ്രതികരിച്ചത്.

Tags