ഷാരോൺ വധക്കേസ് : അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി
പാറശ്ശാല : കഷായത്തില്‍ വിഷം കലര്‍ത്തി കാമുകനെ കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഫയല്‍ ചെയ്ത അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് ഗ്രീഷ്മയടക്കമുള്ള പ്രതികള്‍.
സ്റ്റേഷന് ഹൗസ് ഓഫിസര്‍ക്കേ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ കഴിയൂ എന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ഈ ആവശ്യം ഹൈകോടതി തള്ളിയിരുന്നു. ഗ്രീഷ്മക്കുപുറമെ, കേസിലെ രണ്ടും മൂന്നും പ്രതികളായ മാതാവ് സിന്ധുവും അമ്മാവന് നിര്‍മലകുമാരന്‍ നായരുമാണ് ഹരജിക്കാര്‍.
പ്രണയബന്ധത്തില്‍നിന്ന് പിന്മാറാന് വിസമ്മതിച്ചതിനെ തുടര്‍ന്ന് 2022 ഒക്ടോബര്‍ 14ന് ഗ്രീഷ്മ കാമുകന് ഷാരോണ്‍ രാജിനെ വീട്ടില്‍ വിളിച്ചുവരുത്തി കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കിയെന്നാണ് കേസ്. ചികിത്സയിലിരിക്കെ ഷാരോണ്‍ രാജ് മരിച്ചു. വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന ഗ്രീഷ്മയുടെ ഹരജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.
2023 സെപ്റ്റംബറിലാണ് ഗ്രീഷ്മ ജാമ്യം ലഭിച്ച് ജയില്‍മോചിതയായത്. പൊലീസ് കസ്റ്റഡിയില്‍ കഴിയവെ ബാത്ത് റൂം ക്ലീനര്‍ കുടിച്ച് ആത്മഹത്യാശ്രമം നടത്തിയതിന് ഗ്രീഷ്മക്കെതിരെ കേസുണ്ട്.