വെള്ളം ചോദിച്ചെത്തി, എടുക്കാന്‍ പോയ സമയം അടുക്കളയില്‍ കയറി ലൈംഗികാതിക്രമം; പ്രതി പിടിയില്‍

arrest

കൊല്ലം ചിതറിയില്‍ പട്ടാപ്പകല്‍ വെള്ളം ചോദിച്ച് വീട്ടില്‍ എത്തി യുവതിയെ ബലാത്സംഗം ചെയ്ത പ്രതി പിടിയില്‍. ചല്ലിമുക്ക് സ്വദേശിയായ 22 വയസുകാരന്‍ വിഷ്ണുവാണ് പൊലീസിന്റെ പിടിയിലായത്. വെള്ളം ചോദിച്ച് വീട്ടിലെത്തിയാണ് യുവതിയെ പ്രതി പീഡിപ്പിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയെ കടന്നു പിടിച്ച് ബലാല്‍സംഗം ചെയ്‌തെന്നാണ് വിഷ്ണുവിനെതിരെയുള്ള കേസ്. ഭര്‍ത്താവും കുട്ടിയും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് എത്തിയ വിഷ്ണു കുടിക്കാന്‍ വെള്ളം ചോദിച്ചു. കൊടുത്തപ്പോള്‍ ഒരു ഗ്ലാസ് വെള്ളം കൂടി വേണമെന്നായി. യുവതി വീടിനകത്തേക്ക് വെള്ളമെടുക്കാന്‍ കയറിയ സമയത്താണ് പ്രതി വീട്ടില്‍ കയറി ബലാത്സംഗം ചെയ്തത്.
അടുക്കളയില്‍ വച്ചായിരുന്നു ലൈംഗികാതിക്രമം നടന്നത്. കൃത്യത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. വിവരം അറിഞ്ഞ് നാട്ടുകാര്‍ പിടികൂടി പ്രതിയെ പൊലീസില്‍ ഏല്‍പ്പിച്ചു. ഏറെ നേരത്തെ നിരീക്ഷണത്തിന് ശേഷമാണ് പ്രതി വീട്ടിലെത്തിയതെന്ന് പൊലീസ് അറിയിച്ചു.
യുവതി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ലഹരിയ്ക്ക് അടിമയും നിരവധി കേസുകളിലെ പ്രതിയുമാണ് പിടിയിലായ വിഷ്ണു. കടയ്ക്കല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

Tags