ജനിതക സംരക്ഷണ അവാർഡ് സലീം പിച്ചൻ ഏറ്റുവാങ്ങി

google news
sa

വയനാട്  : കേന്ദ്ര കൃഷിമന്ത്രാലായത്തിനു കീഴിലുള്ള സസ്യ - കർഷക അവകാശ  സംരക്ഷണ അതോറിറ്റി നൽകുന്ന 2020- 21 വർഷത്തെ ഉന്നത ബഹുമതിയായ ജീനോം സേവിയർ അവാർഡ് ജനിതക സംരക്ഷകൻ വയനാട് കല്പറ്റ സ്വദേശി പിച്ചന് എം  സലീമിന്ജൈവവൈവിധ്യങ്ങളുടെ കണ്ടെത്തലിനും രേഖപ്പെടുത്തലിനും സംരക്ഷണത്തിനുമൊപ്പം അവയുടെ വ്യാപനത്തിനുവേണ്ടിയും നടത്തിവരുന്ന പ്രവർത്തനങ്ങൾക്കാണ് ഈ ബഹുമതി സലീമിനെ തേടിയെത്തിയത്. പശ്ചിമ ഘട്ടത്തിലെ കാർഷികയോഗ്യമായ തനത് ഇനങ്ങളെ തിരിച്ചറിഞ്ഞു സംരക്ഷിക്കുന്നതിനൊപ്പം വൈവിധ്യമാർന്ന നൂറിൽ പരം പരമ്പരാഗത ഇനങ്ങൾക്കും തന്റെ കൃഷിയിടത്തിൽ സവിശേഷസ്ഥാനമുണ്ട്.
വന്യ ഓർക്കിഡുകൾ കൂടാതെ കാർഷിക ബന്ധുസസ്യങ്ങൾ, കാട്ടു പഴവർഗ്ഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കിഴങ്ങുകൾ തുടങ്ങിയവയുടെ  300 പരം ഇനങ്ങളുടെ ശേഖരണത്തിലും സലീം ശ്രദ്ധ പതിപ്പിച്ചു. വംശനാശ ഭീഷണിയുടെ വക്കിൽ നിൽക്കുന്ന  സസ്യങ്ങളുടെ സംരക്ഷണശേഖരവും ഇദ്ദേഹത്തിനുണ്ട്.


 വയനാടിന്റെ വനമേഖലകളിലെല്ലാം യാത്ര ചെയ്തിട്ടുള്ള സലീം ശാസ്ത്രലോകം ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഇനം സസ്യങ്ങളെ കണ്ടെത്തുന്നതിലും ജാഗ്രത പുലർത്തുന്നു. ഇതോടകം ഇരുപതിനാല് പുതിയ സസ്യങ്ങളെ സലീം ഇത്തരത്തിൽ കണ്ടെത്തി ശാസ്ത്ര സമൂഹത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്.  കാർഷിക -കാർഷികേതര ജനിതക വൈവിധ്യങ്ങളായ  ഔഷധസസ്യങ്ങളും, ഓർക്കിഡുകളും,  കുരുമുളക് ,അമോമം,. തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു .
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നാട്ടുശാസ്ത്രജ്ഞൻ പുരസ്കാരം, കേരള സ്റ്റേറ്റ് യൂത്ത് വെൽഫെയർ ബോർഡിൻറെ സ്വാമി വിവേകാനന്ദ യുവ പ്രതിഭ പുരസ്കാരം , കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ വനമിത്ര പുരസ്കാരം , ദേശീയ ഫോട്ടോഗ്രാഫി അവാർഡ് തുടങ്ങി  ഏഴിൽ പരം  അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 
സലീമിന്റെ ശാസ്ത്രസംഭാവനകൾ പരിഗണിച്ചു പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ വയനാട്ടിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ഓർക്കിഡിനു സെയ്ഡൻഫെടിനെല്ല സലീമി എന്ന് ശാസ്ത്രനാമം നൽകിയിട്ടുണ്ട്.

Tags