ഹർത്താൽ അക്രമത്തിൽ പങ്കെടുക്കാത്തവരുടെ സ്വത്ത് കണ്ടുകെട്ടുന്നത് പിണറായി സർക്കാരിന്റെ ഗൂഡ തന്ത്രം മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

google news
hgfdxcv

കണ്ണൂർ: ഹൈക്കോടതി വിധിയുടെ മറവിൽ പിണറായി സർക്കാർ ഹർത്താൽ അക്രമത്തിൽ പങ്കെടുക്കാത്തവരുടെയും സ്വത്ത് കണ്ടുകെട്ടുകയാണെന്നും  പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്തു കണ്ടുകെട്ടാനുള്ള കോടതി വിധിയുടെ മറവിൽ പിണറായി സർക്കാർ കാണിക്കുന്നത് വിവേചനമാണെന്നും  എസ്.ഡി.പി.ഐ നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 

ഇരകൾക്കൊപ്പം ഓടുകയും വേട്ടക്കാർക്കൊപ്പം വേട്ടയാടുകയുമാന്നെന്ന തന്ത്രമാണ് പിണറായി സർക്കാർ ഈ കാര്യത്തിൽ സർക്കാർ സ്വീകരിക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു.ഹർത്താൽ അക്രമത്തിന്റെ മറവിൽ പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്ത് കണ്ടുകെട്ടുന്നതിൽ കോടതി അമിതാവേശം കാണിക്കുകയാണ് ചെയ്യുന്നതെന്നും എസ്.ഡി.പി.ഐ സംസ്ഥാന അധ്യക്ഷൻ മുവാറ്റുപുഴ അഷ്‌റഫ് മൗലവി ആരോപിച്ചു. കണ്ണൂർ പ്രസ് ക്‌ളബ്ബിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരേ സമയം ന്യൂനപക്ഷ പ്രേമം കാണിക്കുകയും സംഘ്പരിവാറിന് വളമൊരുക്കുകയും ചെയ്യുകയാണ് പിണറായി സർക്കാർചെയ്യുന്നത്. ഇപ്പോൾ നടക്കുന്ന ഗൃഹസന്ദർശനപരിപാടിക്കിടെയിലും സി.പി. എം നേതാക്കൾ ഈ തന്ത്രം തന്നെയാണ് പയറ്റുന്നതെന്നും മൂവാറ്റുപുഴ  അഷ്‌റഫ് മൗലവി ആരോപിച്ചു. 
 
ഹർത്താലിൽ അക്രമം നടത്തിയെന്നാരോപിച്ചു പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്ത് കണ്ടുകെട്ടുന്നതിനായി  ഇടതു സർക്കാരാണ് ഇതിന് ഹൈക്കോടതിയിൽ കോടതിയിൽ  അപേക്ഷ നൽകിയത്. കേന്ദ്രത്തിൽ മോദിസർക്കാർ ചെയ്യുന്നതു പോലെയാണ് കേരളത്തിൽ പിണറായി സർക്കാർ ചെയ്യുന്നത്. ഹർത്താലുമായി ബന്ധമില്ലത്തവരിൽ നിന്നാണ് സ്വത്തു കണ്ടെടുക്കുന്നത് മലപ്പുറത്ത് കോട്ടയ്ക്കലിൽ നിന്നും മുസ്ലിം ലീഗ് വാർഡ് മെമ്പറിന്റെ സ്വത്താണ് കണ്ടുകെട്ടിയത്. നാട്ടിലില്ലാത്തവരുടെയും അവരുടെ ഭാര്യമാരുടെയും പേരിലുള്ള സ്വത്തും കണ്ടുകെട്ടിയിട്ടുണ്ട്. എല്ലാവർക്കും തുല്യ നീതിയല്ല പിണറായി സർക്കാർ നൽകുന്നത്.

ഒരു പ്രത്യേക ജനവിഭാഗത്തിൽ ഭയപ്പാട് നൃഷ്ടിക്കുകയാണ് സർക്കാർ ചെയ്യുന്നത്. കോടതി അക്രമ നടത്തിയവർക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ടതെന്നു വ്യക്തമാണ്. എന്നാൽ ആഭ്യന്തര വകുപ്പിന്റെ ലിസ്റ്റും പ്രകാരമാണ് ഇപ്പോൾ നടപടിയെടുക്കുന്നത്. ഹർത്താലിൽ പങ്കെടുക്കാത്ത എസ്.ഡി.പി.ഐയുടെ ഭാരവാഹികളുടെ സ്വത്ത് കണ്ടെടുക്കുകയാണ്. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടെത്താൻ കോടതി പറഞ്ഞപ്പോൾ കേസിൽ പ്രതികളില്ലാത്ത എസ്.ഡി.പി.ഐ നേതാക്കളുടെ സ്വത്ത് കണ്ടെടുക്കുകയാണ്. ആഭ്യന്തര ലിസ്റ്റു കൊടുത്തതു പ്രകാരമാണ് മുകളിൽ നിന്നും വന്ന ലിസ്റ്റു പ്രകാരം കേസിൽ പ്രതികളാല്ലാത്തവരുടെ പോലും സ്വത്ത് കണ്ടെടുക്കുന്നത് ഈലിസ്റ്റ് എവിടെ നിന്നും തയ്യാറാക്കിയതെന്നാണ് പ്രശ്‌നം .

കോടതി സ്വത്തു കണ്ടുകെട്ടുന്നത് വിവേചനപരമാകുന്നുവെന്ന തോന്നൽ സാധാരണക്കാരിൽ ശക്തമാണ്.
 സ്വത്തു കണ്ടെത്തുന്നത് വൈകിപ്പിച്ചുവെന്നു കാണിച്ചു വിവേചനപരമായ നടപടിയാണ് പിണറായി സർക്കാർ ചെയ്യുന്നത്. കേരളത്തിൽ ഹർത്താൽ നടക്കുന്നത് ആദ്യമായല്ല വിഴിഞ്ഞം സമരം , ശബരിമല പ്രക്ഷോഭം എന്നിവയുമായി ബന്ധപ്പെട്ടു കെ.എസ്. ആർ.ടി.സി ബസുകൾക്കും പൊലിസ് സ്റ്റേഷനും നേരെ അക്രമമുണ്ടായി. എന്നാൽ ഇതിനെതിരെ നടപടിയെടുക്കാൻ കോടതി തയ്യാറായിട്ടില്ല.

സർക്കാർ നടപടി വിവേചനപരമാണെന്ന തോന്നൽ സാധാരണക്കാർക്കുണ്ട്. പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ചത് ട്രൈബ്യൂണൽ തീരുമാനിക്കട്ടെ ഇവിടെ പ്രശ്‌നം സർക്കാരിന്റെ വിവേചനപരമാണ്. ഗവൺമെന്റിന്റെ പക്ഷപാതപരമായ നിലപാടുകൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും മുവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു. നിരോധിക്കപ്പെട്ടതിനു ശേഷം കേസിൽ ഉൾപ്പെട്ട പോപുലർ ഫ്രണ്ടു പ്രവർത്തകർ എസ്.ഡി.പി.ഐയിൽ പ്രവർത്തികേണ്ടെന്നാണ് കേന്ദ്ര കമ്മിറ്റി തീരുമാനം. എസ്.ഡി.പി.ഐയുടെ അംഗത്വത്തിൽ വൻ വർധനവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു കണ്ണൂരിൽ എസ്.ഡി.പി.ഐ നേതാവിന്റെ ഷമീർ പുല്ലുക്കരയുടെ കാർ കണ്ടുകെട്ടി. ഹർത്താൽ സമയത്ത് ഇയാളുടെ പേരിൽ കേസെടുത്തിരുന്നില്ല. 

ഒരു വസ്തു ജപ്തി ചെയ്യുമ്പോൾ അതിന് ഒരു കാരണമുണ്ടാകണം. എഴുതി വെച്ച നിയമപ്രകാരമായിരിക്കണം ജപ്തി. കോടതി പറഞ്ഞത് പോപ്പുലർ ഫ്രണ്ടു നേതാക്കളുടെയും പ്രവർത്തകരുടെയും സ്വത്തുക്കൾ കണ്ടുകെട്ടണമെന്നാണ്. എന്നാൽ ഇതിൽപ്പെടാത്തവരാണ് നടപടിക്ക് വിധേയമാകുന്നത്. മുകളിൽ നിന്നും വന്ന ലിസ്റ്റു പ്രകാരമാണ് ജപ്തി ചെയ്യുന്നതെന്നാണ് പൊലിസും തഹസിൽദാരുമാരും പറയുന്നത്. ഒന്നിലും പെടാത്ത നിരപരാധികളുടെ സ്വത്തുക്കളാണ് ജപ്തി ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട് ജില്ലാ ജനറൽ സെകട്ടറി റഷീദ് ഉമലി,
ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപറമ്പ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags