ഇരിങ്ങാലക്കുടയിൽ പോക്സോ കേസിൽ പ്രതിക്ക് 32 വര്ഷം തടവ്
ഇരിങ്ങാലക്കുട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 32 വർഷം തടവും 1.40 ലക്ഷം രൂപ പിഴയും ശിക്ഷ. കയ്പമംഗലം സ്വദേശി കുട്ടനെയാണ് (55) ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് സി. ആർ. രവിചന്ദർ ശിക്ഷിച്ചത്. 2017 സെപ്റ്റംബർ മുതൽ 2018 വരെ കാലയളവിലാണ് ലൈംഗികാതിക്രമം നടത്തിയത്.
കയ്പമംഗലം പൊലീസാണ് കേസെടുത്തത്. ഇൻസ്പെക്ടർമാരായിരുന്ന പി.ജി. അനൂപും ജയേഷ് ബാലനും കെ.എസ്. സുബിന്തുമാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. സീനിയർ സിവിൽ പോലീസ് ഓഫീസർ ടി. ആർ. രജിനി പ്രോസിക്യൂഷന് സഹായിയായി. പ്രതിയെ വിയ്യൂർ ജയിലിലേക്ക് മാറ്റി. പിഴ സംഖ്യ അതിജീവിതക്ക് നഷ്ടപരിഹാരമായി നൽകുവാനും ഉത്തരവുണ്ട്.