മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശി ചുമതലയേറ്റു : പൊലിസിൽ വൻ അഴിച്ചുപണി ഉണ്ടായേക്കും
കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി. ശശി ചുമതലയേറ്റതോടെ പൊലീസിൽ വൻ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. പൊലിസിൻ്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് സി.പി.എം സംസ്ഥാന സമ്മേളനത്തിൽ ഉൾപ്പെടെ വിമർശനമുയർന്നതോടെയാണ് പൊലിസ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ലക്ഷ്യമിടുന്നത്.
രാഷ്ട്രീയ കൊലപാതകങ്ങളും വർഗീയ സ്പർദ്ധ നിറഞ്ഞ പ്രവർത്തനങ്ങളും ഏറി വരുന്ന പശ്ചാത്തലത്തിൽ ക്രമസമാധാന പാലനം ശക്തിപ്പെടുത്തുകയാണ് സി.പി.എം തീരുമാനം
സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രിയുടെ കാബിന്റെ എതിർവശത്താണ് ഓഫീസ്.
ശശിയെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ്
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.കണ്ണൂർ പെരളശേരി മാവിലായി സ്വദേശിയായ പി. ശശി 1996-2001 കാലഘട്ടത്തിൽ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു.