വിദേശ സർവകലാശാലകളിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്നത് ഇവിടെയുള്ള വിദ്യാർത്ഥികൾ പുറത്തുപോകാതിരിക്കാൻ; എം.വി ഗോവിന്ദൻ
![mv govindan](https://keralaonlinenews.com/static/c1e/client/94744/uploaded/329e5688688fde652df4dd034d2e2921.jpg?width=823&height=431&resizemode=4)
കണ്ണൂർ : കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ സർവകലാശാലകളിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്നത് ഇവിടെയുള്ള വിദ്യാർത്ഥികൾ പുറത്തുപോകാതിരിക്കാനാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മെറിറ്റ് പാലിച്ചു കൊണ്ടുള്ള പ്രവർത്തനമാണ് അവർ നടത്തുക. ഈ കാര്യം സർക്കാർ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂർ ഇ.കെ നായനാർ അക്കാദമിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
സ്വകാര്യ നിക്ഷേപത്തെ ഇടതുപക്ഷം ഒരിക്കലും എതിർത്തിട്ടില്ല അതിന് എതിര് നിൽക്കാൻ കഴിയില്ല എന്നും എം. വി ഗോവിന്ദൻ പറഞ്ഞു. കേരളത്തിൽ സ്വകാര്യ നിക്ഷേപം പുതിയ കാര്യമല്ല.
സിപിഎം നയത്തിൽ മാറ്റമില്ലെന്നും വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണം പുതിയതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
![](https://keralaonlinenews.com/static/c1e/static/themes/11/94744/4170/images/new-shopprix-ad.jpg)
എസ്എഫ്ഐയുമായും ബജറ്റ് നിർദേശം മറ്റെല്ലാവരുമായും ചർച്ച നടത്തും. വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപമാകാമെന്നാണ് മുൻ നിലപാട്. സംസ്ഥാനത്തെ പ്രതിപക്ഷത്തിന്റെ നിലപാട് നിഷേധാത്മകമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.