മംഗലംഡാമില്‍ അപായ കുഴികള്‍ ; മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യം

google news
mangalamdam

മംഗലംഡാം : മണ്ണെടുക്കല്‍ പാതിവഴിയില്‍ നിലച്ചതോടെ മംഗലം ഡാമില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത് വലിയ അപകട കുഴികള്‍.
ഡാം കാണാനെത്തുന്നവരും സമീപവാസികളുമെല്ലാം ഈ കുഴികള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ദുരന്തങ്ങള്‍ സംഭവിക്കും. പലതവണ ഇത്തരം കുഴികളില്‍പ്പെട്ട് ഡാമില്‍ മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്.‌

കാണുന്പോള്‍ ചെറിയ കുഴികളാണന്നേ തോന്നു. എന്നാല്‍ ഇതില്‍ ഇറങ്ങിയാല്‍ കിണറിലേക്ക് താഴ്ന്ന് പോകുന്നതുപോലെ പോകും. അത്രയും ഇളകിയ മണ്ണാണ് കുഴികളിലെല്ലാം. പശ കൂടിയ മണ്ണായതിനാല്‍ പെട്ടെന്ന് തെന്നി വീഴാനുള്ള സാധ്യതകളുമുണ്ട്.

ഡാമില്‍ വെള്ളം നിറയുന്പോഴും കുഴികള്‍ വില്ലനായി മാറും. കുളിക്കാനെത്തുന്ന സമീപവാസികളും ജാഗ്രത പുലര്‍ത്തണം. ഡാമില്‍ നിന്നും മണ്ണ് നീക്കലിന്‍റെ ഭാഗമായി റിസര്‍വോയറിനുള്ളില്‍ പലയിടത്തും ഇത്തരം കുഴികളുണ്ട്.

ജെസിബി ഉപയോഗിച്ച്‌ മണ്ണെടുത്ത കുഴികളാണിത്. കര ഭാഗങ്ങളിലാണ് ഇത് കൂടുതല്‍. പ്രദേശത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനൊപ്പം ബന്ധപ്പെട്ട അധികൃതരുടെ നിരീക്ഷണവും ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.

Tags