അതി തീവ്രമഴ ; കേരളത്തിന് ഇത്തവണ ലഭിച്ചത് 39 ശതമാനം അധികമഴ

rain0

തിരുവനന്തപുരം: മേഘവിസ്ഫോടനങ്ങളും അതി തീവ്രമഴയുമായി വിറങ്ങലിച്ച കേരളത്തിന് വേനൽക്കാലത്ത് ലഭിച്ചത് 39 ശതമാനം അധികമഴ. എൽനിനോ പ്രതിഭാസത്തെ തുടർന്ന് കഴിഞ്ഞ വർഷം 34 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തിയ സ്ഥാനത്താണ് ഇത്തവണ പെരുമഴ ആശ്വാസമായത്.

മാർച്ച് ഒന്നുമുതൽ മേയ് 31വരെയുള്ള പ്രീ മൺസൂൺ സീസണിൽ കേരളം പ്രതീക്ഷിക്കുന്നത് 359.1 മി.മീറ്റർ മഴയാണ്. 2023ൽ പെയ്തിറങ്ങിയത് 236.4 മി. മീറ്റർ മാത്രമായിരുന്നെങ്കിൽ ഇത്തവണ ലഭിച്ചത് 500.1 മി.മീറ്ററാണ്. ഏപ്രിൽ അവസാനിക്കുമ്പോൾ 62 ശതമാനമായിരുന്നു വേനൽമഴയുടെ കുറവ്. ചൂടിൽ ഉരുകിയൊലിച്ച കേരളത്തിൽ മേയ് പകുതിയോടെയാണ് മഴ ശക്തമായത്.

തുടർന്ന് 10 ദിവസത്തിനുള്ളിൽ തന്നെ പ്രതീക്ഷിച്ചതിനേക്കാളും 36 ശതമാനം അധികം മഴ ലഭിച്ചു.മേയ് 15 വരെ ഉഷ്ണതരംഗത്തിൽ വിയർത്തൊലിച്ച പാലക്കാടിന് മേയ് 31 ആകുമ്പോഴേക്കും ലഭിച്ചത് 44 ശതമാനം അധികമഴയാണ്. കഴിഞ്ഞ വർഷം പത്തനംതിട്ട ഒഴികെ 13 ജില്ലകളിലും മഴ കുറഞ്ഞെങ്കിൽ ഇത്തവണ ഇടുക്കിയൊഴികെ എല്ലാ ജില്ലകളിലും കൂടുതൽ മഴ ലഭിച്ചു.

Tags