രാജ്യാന്തര അവയവക്കച്ചവടം : മുഖ്യകണ്ണിയായ ഏജന്റിനെ തേടി അന്വേഷണസംഘം സേലത്ത് എത്തി

police

കൊച്ചി∙ രാജ്യാന്തര അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്തു നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയായ ഏജന്റിനെ തേടി അന്വേഷണസംഘം തമിഴ്നാട്ടിലെ സേലത്ത് എത്തി.

അവയവക്കടത്ത് കേസിലെ ഇരയെന്നു കരുതുന്ന ഷമീറിനെ തേടി ചെന്നൈയിലെത്തിയ പൊലീസ് സംഘത്തിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണു മറ്റൊരു സംഘം സേലത്തേക്കു തിരിച്ചത്. അവയവക്കച്ചവട ആരോപണത്തിൽ സേലത്തെ 3 ആശുപത്രികൾ കേന്ദ്രീകരിച്ചു 2015ൽ തന്നെ പൊലീസ് അന്വേഷണം നടത്തിയിരുന്നു.

അവയവ കൈമാറ്റ രംഗത്തെ തെറ്റായ പ്രവണതകൾ തടയാനുള്ള ‘ട്രാൻസ്പ്ലാന്റ് അതോറിറ്റി ഓഫ് തമിഴ്നാട്’ (ട്രാൻസ്റ്റാൻ) എന്ന തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക ഏജൻസിയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.

2015 ൽ തമിഴ്നാട്ടിലെ മുൻനിര സ്വകാര്യ ആശുപത്രികളിൽ മസ്തിഷ്ക മരണം സംഭവിക്കുന്ന ചെറുപ്പക്കാരുടെ എണ്ണത്തിലുണ്ടായ വർധനയും അവരുടെ അവയവ കൈമാറ്റങ്ങളുമാണ് അന്വേഷണത്തിനു വഴിയൊരുക്കിയത്.

Tags