അതിദാരിദ്ര്യ നിർമാർജനം; 33 കോടി ഭവനപദ്ധതിക്ക്

house scheme

കൊച്ചി: സംസ്ഥാനത്തെ അതിദാരിദ്ര്യ നിർമാർജന പദ്ധതിക്കായി അനുവദിച്ച 50 കോടിയിൽ ഭവനനിർമാണം, ഉപജീവനം തുടങ്ങിയ മേഖലകളിൽ ഊന്നൽ നൽകി ഭരണാനുമതിയിൽ ഭേദഗതി.  അതിദരിദ്രരുടെ ചികിത്സക്കാണ് നേരത്തേ പദ്ധതി തുകയിലെ വലിയൊരു പങ്കും മാറ്റിവെച്ചിരുന്നത്.പത്തു കോടി രൂപയായിരുന്നു ഇത്.

പുതിയ ഭേദഗതി പ്രകാരം 33.12 കോടി രൂപ അതിദരിദ്രരുടെ ഭവനപദ്ധതിക്കായി നീക്കിവെക്കും. കൂടാതെ ഉപജീവന പദ്ധതികൾക്കും ഊന്നലുണ്ട്. ഇതിനായി കുടുംബശ്രീ മുഖേന 16.43 കോടിയാണ് ചെലവഴിക്കുക. ഇതിനുശേഷം അവശേഷിക്കുന്ന 45 ലക്ഷം മാത്രമാണ് ചികിത്സക്കായി മാറ്റിവെക്കുക.

2023-24 ബജറ്റിൽ അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ നിർവഹണത്തിനായി അനുവദിച്ച 50 കോടിയിൽനിന്നാണ് ഭവനനിർമാണം, ഉപജീവനം, ചികിത്സ തുടങ്ങിയവക്കുള്ള തുക നീക്കിവെക്കുന്നത്.

Tags