യുവാവിനെ മര്‍ദിച്ച സംഭവം : ഗോസ്റ്റ്, വേട്ടാളന്‍, ബുളു, ശുപ്പാണ്ടി തുടങ്ങിയ ഏഴുപേർ പിടിയിൽ
![arrest8](https://keralaonlinenews.com/static/c1e/client/94744/uploaded/5870a2c81b8abcc3caed78a392efc164.gif?width=823&height=431&resizemode=4)
മേപ്പാടി: ഗോസ്റ്റ്, വേട്ടാളന്‍, ബുളു, ശുപ്പാണ്ടി എന്നിങ്ങനെ വ്യത്യസ്ത പേരുകളില്‍ അറിയപ്പെട്ട ഏഴു ഗുണ്ടകളെ ഒരു മാസത്തിനുള്ളില്‍ പിന്തുടര്ന്ന് പിടികൂടി തുറുങ്കിലടച്ച് മേപ്പാടി പൊലീസ്. യുവാവിനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുറ്റവാളികളെ മേപ്പാടി പൊലീസ് പിടികൂടിയത്.
കഴിഞ്ഞ മാസം അഞ്ചിന് പുലര്‍ച്ച വടുവന്‍ചാല്‍ ടൗണില്‍ കാര്‍ ബൈക്കിനോട് ചേര്‍ന്ന് ഓവര്‍ടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദിച്ചു പരിക്കേല്‍പ്പിച്ച് കാര്‍ തട്ടിയെടുത്ത സംഭവത്തിലാണ് മുഴുവന്‍ പ്രതികളെയും പൊലീസ് വലയിലാക്കിയത്.
![](https://keralaonlinenews.com/static/c1e/static/themes/11/94744/4170/images/new-shopprix-ad.jpg)
തോമ്മാട്ടുചാല്‍, കടല്‍മാട്, കൊച്ചു പുരക്കല്‍ വീട്ടില്‍ വേട്ടാളന്‍ എന്ന അബിന്‍ കെ. ബോവസ് (29), മലപ്പുറം, കടമ്പോട്, ചാത്തന്‍ചിറ വീട്ടില്‍ ബാദുഷ (26), മലപ്പുറം, തിരൂര്‍, പൂക്കയില്‍ പുഴക്കല്‍ വീട്ടില്‍ മുഹമ്മദ് റാഷിദ് (29), വടുവഞ്ചാല്‍, കോട്ടൂര്‍, തെക്കിനേടത്ത് വീട്ടില്‍ ബുളു എന്ന ജിതിന് ജോസഫ് (35), ചുള്ളിയോട്, മാടക്കര, പുത്തന്‍വീട്ടില്‍ വീട്ടില്‍ മുഹമ്മദ് ഷിനാസ് (23), ചെല്ലങ്കോട്, വട്ടച്ചോല, വഴിക്കുഴിയില്‍ വീട്ടില്‍ ശുപ്പാണ്ടി എന്ന ടിനീഷ് (31), ഗോസ്റ്റ് അഖില്‍ എന്ന ചെല്ലങ്കോട് ചിത്രഗിരി പള്ളിക്കുന്നേല്‍ വീട്ടില്‍ അഖില്‍ ജോയ്(32) എന്നിവരെയാണ് പിടികൂടിയത്.