എ കെ ബാലന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫിന്റെ മൃതദേഹം കിണറ്റില്‍; കഴുത്തില്‍ കത്തി കുത്തിയിറക്കിയ നിലയില്‍

died

വീട്ടില്‍ നിന്നു കാണാതായയാളുടെ മൃതദേഹം കഴുത്തില്‍ കത്തി കുത്തിയിറക്കിയ നിലയില്‍ വീട്ടുവളപ്പിലെ കിണറ്റില്‍ കണ്ടെത്തി. പട്ടം പൊട്ടക്കുഴി തേക്കുംമൂട് പി ആര്‍ എ 21 സുപ്രഭാതത്തില്‍ എന്‍.റാമിനെയാണ് (68) വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെ ഇദ്ദേഹത്തെ കാണാതായിരുന്നു. മുന്‍ മന്ത്രി എ കെ ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു റാം.


വീട്ടില്‍നിന്ന് കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറായിരുന്ന സമയത്താണ് 2006-2011 കാലയളവില്‍ റാം മന്ത്രിയുടെ സ്റ്റാഫിലേക്കു നിയമിതനായത്. കെ ജി ഒ എ മുന്‍ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. സരസ്വതിയാണ് ഭാര്യ. ശ്രുതി, സ്മൃതി എന്നിവര്‍ മക്കളും അര്‍ജുന്‍, അനൂപ് എന്നിവര്‍ മരുമക്കളുമാണ്.

Tags