തലശേരിയിൽ കൊൽക്കത്ത സ്വദേശിയായ യുവാവിന്റെ കണ്ണിൽ സ്പ്രേ അടിച്ച് മൊബൈൽ ഫോൺ കവർന്നു

google news
yfdfc

കണ്ണൂർ: തലശേരി നഗരത്തെ നടുക്കി വീണ്ടും കവർച്ച.കണ്ണിൽ സ്പ്രേ അടിച്ച് മറുനാടൻ  തൊഴിലാളിയുടെ ഫോൺ കവർന്നുചൊവ്വാഴ്ച്ച പുലർച്ചെയാണ് സംഭവം.കൊൽക്കത്ത സ്വദേശിയായ സുൽത്താ (19)നാണ് കവർച്ചയ്ക്കിരയായത് .കൊളശ്ശേരിയിലെ കോഴിക്കടയിൽ ജോലി ചെയ്യുന്ന കൊൽക്കത്താ സ്വദേശിയായ  സുൽത്താൻ    ജോലിക്കായി  പുലർച്ചെ  ചെട്ടിപീടിക ഭാഗത്ത് കൂടി പോവുമ്പോഴാണ് സംഭവം നടന്നത്. 

സൈക്കിളിൽ സഞ്ചരിച്ചിരുന്ന സുൽത്താനെ ആദ്യം പോലീസാണെന്ന് പരിചയപ്പെടുത്തുകയുംസുൽത്താന്റെ ഐഡിന്റി കാർഡ് ചോദിക്കുകയും ചെയ്തതിന് ശേഷം  കണ്ണിൽ സ്പ്രേ അടിച്ച ശേഷം പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ എടുത്ത് കടന്നു കളയുകയുമായിരുന്നു.പിന്നീട് നാട്ടുകാർ എത്തി സുൽത്താനെ ആശുപത്രിയിൽ എത്തിച്ചു.

ഇരുപത്തയ്യായിരം രൂപയോളം വില വരുന്ന മൊബൈലാണ് കവർന്നത്.തലശ്ശേരിയിൽ കവർച്ചാ സംഘങ്ങളുടെ അതിക്രമം തടയാൻ പൊലിസിന് കഴിയുന്നില്ലെന്ന പരാതി പ്രദേശവാസികളിൽ  ശക്തമാണ്.കഴിഞ്ഞ ദിവസം എം എം റോഡിൽ പട്ടാപ്പകൽ വീടിനകത്ത് കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വയോധികയുടെ  സ്വർണ്ണ വള കവരാനുള്ള ശ്രമവും നടന്നിരുന്നു. നരസിംഹ ക്ഷേത്രത്തിനടുത്തെ മഠത്തിൽ താമസിക്കുന്ന പ്രസന്നാ ജി ഭട്ടാണ് കവർച്ചാശ്രമത്തിന് ഇരയായത്.

Tags