പുന്നേൽ ഹരിദാസ് വധക്കേസ് : പ്രതിയെ ഒളിപ്പിച്ച പ്രവാസിയുടെ കുടുംബം സി.പി.എം അനുഭാവികളല്ലെന്ന് എം.വി ജയരാജൻ

google news
MV Jayarajan

കണ്ണൂർ: പുന്നേൽ ഹരിദാസ് വധക്കേസിൽ പ്രതിയെ ഒളിപ്പിച്ച പ്രവാസിയുടെ കുടുംബം സി.പി.എം അനുഭാവികളല്ലെന്ന് തള്ളി പറഞ്ഞ് സി പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ . കണ്ണൂർ അഴി കോടൻ മന്ദിരത്തിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജയരാജൻ.

ആർ.എസ്.എസ് പ്രവർത്തകനെ ഒളിപ്പിച്ച അധ്യാപികയുടെ ഭർത്താവ് പ്രശാന്തൻ സി.പി.എമ്മുകാരനല്ലെന്നും മറിച്ചു ആർ.എസ്.എസ് അനുകൂല നിലപാട് സ്വീകരിച്ചയാളാണെന്നും ജയരാജൻ വ്യക്തമാക്കി. അണ്ടലൂർ ക്ഷേത്രോത്സവത്തിന് പാരമ്പര്യ - പാരമ്പേതര്യ ട്രസ്റ്റികളും തമ്മിലുള്ള തർക്കത്തിൽ സി.പി.എം മധ്യസ്ഥത വഹിച്ചിട്ടുണ്ട്. എന്നാൽ അന്ന് പാർട്ടിയെ എതിർത്തുകൊണ്ടു ആർ.എസ്.എസിന് അനു കൂലമായി നിലപാട് സ്വീകരിച്ചയാളാണ്. 

കൊവിഡ് കാലത്ത് അണ്ടലൂർ ഉത്സവം നടത്തണമെന്നാവശ്യ പെട്ട് സർക്കാരിനെതിരെ സമരം നടത്തിയവരുടെ കൂട്ടത്തിൽ പ്രശാന്തനുമുണ്ടായിരുന്നുവെന്ന് എം.വി ജയരാജൻ പറഞ്ഞു.ആർ.എസ് എസ് പ്രവർത്തകനായ കൊലക്കേസ് പ്രതിയെ വീട്ടിൽ ഒളിപ്പിക്കുകയും ഭക്ഷണം എത്തിച്ചു കൊടുക്കുകയും ചെയ്ത അധ്യാപിക പുണ്യ പ്രവർത്തിയല്ല ചെയ്തത്. കുട്ടികളെ പഠിപിക്കേണ്ട അവർ എന്തിനാണ് ഇത്തരം കാര്യങ്ങൾക്ക് നിന്നത് എന്ന കാര്യം സംശയാസ്പദമാണ്. 

ഇവരുടെ ഫോൺ കോളുകൾ പരിശോധിച്ചപ്പോഴാണ് പ്രതിയെ പല തവണ വിളിച്ചതായി മനസിലായത്. ഹരിദാസ് വധകേസിലെ പ്രതിയെ സി.പി.എം പ്രവർത്തകർ ഒളിപിക്കില്ല. അതുകൊണ്ടു സി.പി.എം പ്രവർത്തകരുടെ വീട്ടിലാണ് ആർ.എസ്.എസുകാരനെ ഒളിപ്പിച്ചതെന്നു പറയാനാവില്ലെന്നും എം.വി ജയരാജൻ പറഞ്ഞു. ഇവരുടെ വീട് തകർത്ത സംഭവത്തിൽ ആർ.എസ്.എസ് പ്രവർത്തകർക്ക് പങ്കില്ല. പിണറായി പോലുള്ള സ്ഥലത്ത് സി.പി.എമ്മിന് എന്തെങ്കിലും ചെയ്യണമെങ്കിൽ ഇങ്ങനെയായിരിക്കില്ലെന്നും ജയരാജൻ പറഞ്ഞു. സി.പി.എമ്മിന് സ്വാധീനമുള്ള സ്ഥലങ്ങളിൽ ആർ.എസ്.എസ് പ്രവർത്തകൻ താമസിച്ചതിൽ വീഴ്ച്ചയില്ലെന്നും ഈ വീട് വാടകയ്ക്ക് ആളുകൾ താമസിച്ചിരുന്ന വീടായിരുന്നുവെന്നും ഇവിടെ പിണറായി പെരുമ പരിപാടിയിൽ പങ്കെടുക്കാൻ വന്നവർ ഉൾപ്പെടെ താമസിച്ചിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു.

Tags