വ്യക്തിപരമായ ചിത്രങ്ങള്‍ ഔദ്യോഗിക പേജില്‍ ; കലക്ടര്‍ ദിവ്യാ അയ്യര്‍ക്കെതിരെ വിമര്‍ശനം

google news
divya

കൊച്ചി: വ്യക്തിപരമായ ചിത്രങ്ങളും വിഷയങ്ങളും ഔദ്യോഗിക പേജിലൂടെ പങ്കുവെക്കുന്ന പത്തനംതിട്ട ജില്ല കലക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. സ്വകാര്യ വിവരങ്ങള്‍ പങ്കുവെക്കാനുള്ളതല്ല ഔദ്യോഗിക പേജെന്നും അത് ഔദ്യോഗിക കാര്യങ്ങള്‍ക്ക് മാത്രമായുള്ളതാണെന്നുമാണ് പലരും ഓര്‍മിപ്പിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് തനിക്ക് കിട്ടിയ അവാര്‍ഡ് തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്ന കലക്ടര്‍ക്കെതിരെ അഡ്വ. ഹരീഷ് വാസുദേവന്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായെത്തി. ഹരീഷിന് പിന്തുണയുമായി പ്രമുഖര്‍ രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയില്‍ വാദപ്രതിവാദം നടക്കുകയാണ്.

കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്,

തിരുവനന്തപുരത്തെ ഔദ്യോഗിക മീറ്റിംഗുകള്‍ കഴിഞ്ഞ്  വൈകുന്നേരം ആദരണീയനായ  മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം ലഭിച്ച ഇന്ത്യന്‍ എക്‌സ്പ്രസ്സ് 'Excellence in Good  Governance' അവാര്‍ഡ് തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഒപ്പം  കൗതുകത്തോടെ മല്‍ഹാര്‍ വാവയും എന്റെ അപ്പാവും അമ്മയും.
സ്‌നേഹോഷ്മളമായ സ്വീകരണമാണ് അദ്ദേഹവും കുടുംബവും ഞങ്ങള്‍ക്ക് നല്‍കിയത്. തുക കൈമാറുമ്പോള്‍ അവാര്‍ഡിന്റെ സന്തോഷം പങ്കു  വെച്ചുകൊണ്ട്  വാവക്ക് ഒരു shake hand ഉം അവന്റെ മുത്തവും ഏറ്റു വാങ്ങിക്കൊണ്ടു അദ്ദേഹം ആ മധുരസായഹ്നത്തിനെ അവിസ്മരണീയമാക്കി തീര്‍ത്തു അടുത്ത ഉദ്യമത്തിലേക്കു കടന്നു.

ഹരീഷ് വാസുദേവന്റെ വിമര്‍ശനം,

അവാര്‍ഡിന് അഭിനന്ദനങ്ങള്‍.
Unpopular ആണെങ്കിലും ഒരുകാര്യം പറയാതിരിക്കാന്‍ പറ്റുന്നില്ല. വ്യക്തിപരമേയല്ല തികച്ചും അക്കാദമിക്.
ജില്ലാ കളക്ടര്‍ പത്തനംതിട്ടയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ ഈ പോസ്ടിനെന്ത് പ്രസക്തി? ഇക്കാര്യത്തിനെന്ത് പ്രസക്തി? Why should a citizen know about all these?
If the visit was anything of Public importance or related with Public Administration, fine. ഒഫീഷ്യല്‍ പേജുകള്‍ എങ്ങനെ പേഴ്സണല്‍ CONTENT ഇടാനുള്ള സ്പേസ് ആക്കാതിരിക്കാം എന്നതിനുള്ള ഉദാഹരണമാണ് ഈ പോസ്റ്റ്.
പത്തനംതിട്ടയിലുള്ള സകല ഉദ്യോഗസ്ഥരും അവരുടെ ഒഫീഷ്യല്‍ പേജുകളില്‍ അവരുടെ വീട്ടുകാരുമായി കളക്ടറെ കാണാന്‍ വരുന്നതും മറ്റും, പബ്ലിക് അഡ്മിനിസ്‌ട്രേഷനുമായി ബന്ധമില്ലാത്ത content ഇട്ടു തുടങ്ങിയാല്‍ ശരിയാണോ? അല്ലെന്നാണ് എന്റെ വിനീതമായ അഭിപ്രായം.
IAS officials must know the border line of content posting in their official pages.

Tags