നെടുങ്കണ്ടത്ത് നിന്നും പോക്‌സോ കേസ് പ്രതി ചാടി പോയ സംഭവം ; രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

google news
Police

നെടുങ്കണ്ടത്ത് നിന്നും പോക്‌സോ കേസ് പ്രതി ചാടി പോയ സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീര്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.
കോടതിയില്‍ ഹാജരാക്കുന്നതിനിടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി മൂന്നാം ദിവസവും തിരച്ചില്‍ തുടരുകയാണ്. ഇടുക്കി നെടുംകണ്ടത്ത് ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ അച്ഛനാണ് നെടുങ്കണ്ടം മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ പൊലീസിനെ കബളിപ്പിച്ച് രക്ഷപെട്ടത്. അമ്മ മരിച്ചതിനെ തുടര്‍ന്ന് ഹോസ്റ്റലില്‍ നിന്നാണ് ഏഴാം ക്ലാസുകാരി പഠിക്കുന്നത്. ഇവിടെ നിന്നും കഴിഞ്ഞ മെയ് മാസത്തില്‍ അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് അച്ഛന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. രാത്രി കിടന്നുറങ്ങിയപ്പോള്‍ അച്ഛന്‍ കടന്നുപിടിച്ചുവെന്നാണ് മൊഴി. അമ്മയുടെ സഹോദരിയുടെ വീട്ടില്‍ എത്തിയപ്പോഴാണ് ബാലഗ്രാം സ്വദേശിയായ ബന്ധു പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
സ്വന്തം വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ വച്ച് അച്ഛന്റെ സുഹൃത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. ഇയാള്‍ ഇപ്പോള്‍ വിദേശത്താണ്. ഹോസ്റ്റലില്‍ വച്ച് നല്‍കിയ കൗണ്‍സിലിംഗിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നെടുങ്കണ്ടം പൊലീസ് കേസ് അന്വേഷണം നടത്തിയ ശേഷമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ഇളയ സഹോദരനോടും പിതാവ് മോശമായി പെരുമാറിയിട്ടുണ്ടെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

Tags