അട്ടപ്പാടി മധുകൊലക്കേസ് : രണ്ട് സാക്ഷികൾ ഇന്ന് ഹാജരായില്ല

google news
madhu

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ ഇന്ന് വിസ്താരത്തിന് എത്തേണ്ടിയിരുന്ന രണ്ടു സാക്ഷികളും ഹാജരായില്ല. ഇരുപത്തിയഞ്ചാം സാക്ഷി രാജേഷ്, ഇരുപത്തിയാറാം സാക്ഷി ജയകുമാർ എന്നിവരാണ് വിസ്താരത്തിന് എത്താതിരുന്നത്. ഇന്ന് ഹാജരാകാൻ കഴിയില്ലെന്ന് കാണിച്ച് മണ്ണാർക്കാട് എസ്‍സി-എസ്‍ടി കോടതിയിൽ ഇരുവരും അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിച്ച കോടതി ഇരുവരുടേയും വിസ്താരം ഈ മാസം പത്തിലേക്ക് മാറ്റി. ക്രെയിൻ ഡ്രൈവർമാരായ ഇരുവരും സംഭവ ദിവസം അട്ടപ്പാടിയിൽ പോയെന്നും അവിടെ വച്ച്  മധുവിനെയും പ്ലാസ്റ്റിക് ചാക്കിൽ കുറച്ച് അരിയും മുളക് പൊടിയും കണ്ടെന്നുമാണ് പൊലീസിന് നൽകിയ മൊഴി.

അതേസമയം കേസിൽ വിസ്താരം വേഗത്തിലാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് വിചാരണ കോടതി. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ ദിവസേന അഞ്ച് സാക്ഷികളെ വീതം വിസ്തരിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 31ന് അകം വിചാരണ പൂർത്തിയാക്കണം എന്നാണ് ഹൈക്കോടതി നിർദേശം.

Tags