ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ പേരില്‍ 10 കോടി തട്ടി, യുവാവിനെതിരെ കേസെടുത്തു

google news
case

ലോകകപ്പ് ടൂര്‍ണമെന്റിന്റെ ആവശ്യത്തിനായി ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ എത്തിക്കാന്‍ ഖത്തറില്‍ നിന്ന് ടെണ്ടര്‍ കിട്ടിയിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് സുഹൃത്തുക്കളില്‍നിന്ന് 10 കോടി തട്ടി യുവാവ് മുങ്ങിയെന്ന് പരാതി. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി റിഷാബ് എന്നയാള്‍ക്കെതിരെയാണ് പരാതിയുയര്‍ന്നത്. കേസായതോടെ റിഷാബ് വിദേശത്തേക്ക് മുങ്ങി. ഐ.ടി കമ്പനി നടത്തുന്ന മണ്ണാര്‍ക്കാട് ചന്തപ്പടി സ്വദേശി റിഷാബിനെതിരെയാണ് പരാതി. അടുത്ത സുഹൃത്തായ ടി.പി ഷെഫീര്‍ അടക്കം ഉള്ളവരാണ് തട്ടിപ്പിന് ഇരയായത്. ലാപ്‌ടോപ്പും , ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ഖത്തര്‍ ലോകകപ്പിന് വിതരണം ചെയ്യാനുള്ള ടെണ്ടര്‍ ലഭിച്ചു എന്ന് പറഞ്ഞാണ് പലരില്‍ നിന്നായി പണം വാങ്ങിയത്.

ടി.പി ഷെഫീര്‍ എന്ന സുഹൃത്ത് മാത്രം 10 കോടി രൂപ നല്‍കി. ആദ്യ ഘട്ടത്തില്‍ ചെറിയ ലാഭ വിഹിതം നല്‍കിയതിനാല്‍ ഷെഫീര്‍ ഉറ്റ സുഹൃത്തിത്തിനെ സംശയിച്ചില്ല. കോടതി നിര്‍ദേശ പ്രകാരം മണ്ണാര്‍ക്കാട് പൊലീസ് റിഷിബിനെതിരെ കേസ് എടുത്തു. റിഷാബിന്റെ ഭാര്യയും മതാവും സഹോദരനും ഉള്‍പെടെ 7 പേര്‍ കൂടി കേസിലെ പ്രതികളാണ്. വിദേശത്തേക്ക് കടന്ന റിഷാബിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് മണ്ണാര്‍ക്കാട് പൊലീസ് അറിയിച്ചു. റിഷാബ് ഖത്തറില്‍ തന്നെ ഉണ്ടെന്നാണ് സൂചന.

Tags