രാജ്യത്തെ തൊഴില്ലായ്മ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാതെ ബിജെപി പാകിസ്താനിലെ കാര്യങ്ങള്‍ സംസാരിക്കുന്നതെന്താണ് ; വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

priyanka gandhi

ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോഴും, രാജ്യത്തെ തൊഴില്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തിനുള്ളിലെ മോശം അവസ്ഥയിലെത്തി നില്‍ക്കുമ്പോഴും അതൊന്നും സംസാരിക്കാതെ എന്തിനാണ് പാകിസ്താനിലെ കാര്യങ്ങള്‍ സംസാരിക്കുന്നതെന്ന് വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി. മണിശങ്കര്‍ അയ്യരുടെ പാകിസ്ഥാന്‍ പ്രസ്താവന ബിജെപി വിവാദമാക്കിയതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രിയങ്കയുടെ മറുപടി. തിരഞ്ഞെടുപ്പ് വിജയിക്കാന്‍ മുസ്‌ലിം ഹിന്ദു വിഭജനമാണ് ബിജെപി നടത്തുന്നതെന്നും രാജ്യത്തെ ഭൂരിഭാഗ ജനങ്ങളും ജാതിക്കും മതത്തിനും അടിസ്ഥാനമായുള്ള വേര്‍തിരിവിനെ പിന്തുണക്കുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.


അനാവശ്യ വിവാദങ്ങള്‍ക്കുണ്ടാക്കി രാജ്യത്തെ യഥാര്‍ത്ഥ പ്രശ്!നങ്ങള്‍ ഒളിപ്പിച്ചു വെക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. മണിശങ്കര്‍ അയ്യരുടെ പ്രസ്താവന കാലങ്ങള്‍ക്ക് മുമ്പുള്ളതാണ്. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചാണ് ബിജെപി ഇപ്പോള്‍ ഇത് ഉയര്‍ത്തി കൊണ്ട് വന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് തവണ വിലപോയ ബിജെപി അജണ്ട ഇക്കുറി വിലപ്പോവില്ല എന്നും അമേഠിയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ കിഷോരി ശര്‍മ്മയുടെ പ്രചാരത്തിനിടെയുള്ള പ്രസംഗത്തില്‍ പ്രിയങ്ക പറഞ്ഞു.

തോല്‍വി ഭയന്ന് ബിജെപി പഴയ തന്റെ വീഡിയോ കൊണ്ട് വന്ന് അനാവശ്യ വിവാദമുണ്ടാക്കുകയായിരുന്നുവെന്ന് മണി ശങ്കര്‍ അയ്യര്‍ പറഞ്ഞിരുന്നു. പരമാധികാര രാഷ്ട്രമായതിനാല്‍ ഇന്ത്യ പാകിസ്താനോട് ബഹുമാനം കാണിക്കണമെന്നും ആറ്റം ബോംബ് കൈവശമുള്ളതിനാല്‍ അവരുമായി ജാഗ്രതയില്‍ ഇടപെടണമെന്നുമാണ് അയ്യര്‍ വീഡിയോയില്‍ പറയുന്നത്.

Tags