സംഘര്‍ഷഭരിതം ഉത്തരാഖണ്ഡ്; മദ്രസ പൊളിച്ചതിന് പിന്നാലെ ആക്രമണം; 6 മരണം ; പരിക്കേറ്റവരുടെ നില ഗുരുതരം

uttarakand

ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ മദ്രസ പൊളിച്ചതിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തില്‍ മരണം ആറായി. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ ചീഫ് സെക്രട്ടറി സന്ദര്‍ശിച്ചു. ജാഗ്രത തുടരാനാണ് നൈനിറ്റാള്‍ ജില്ല മജിസ്‌ട്രേറ്റിനും സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസും നല്‍കിയ നിര്‍ദേശം.

പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചവര്‍ക്ക് എതിരെ ദേശീയ സുരക്ഷ നിയമ പ്രകാരം കേസ് എടുക്കും. നിരോധനാജ്ഞയും ഷൂട്ട് അറ്റ് സൈറ്റും മേഖലയില്‍ തുടരുകയാണ്. കേന്ദ്രസേനയുടെ സാന്നിധ്യവും പ്രദേശത്തുണ്ട്.

ഹല്‍ദ്വാനി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലാണ് ഇന്നലെ വൈകുന്നേരം വന്‍ സംഘര്‍ഷമുണ്ടായത്. അനധികൃതം എന്നാരോപിച്ചായിരുന്നു മദ്രസയും സമീപത്തുണ്ടായിരുന്ന കെട്ടിടവും പൊളിച്ച് നീക്കിയത്. വിവരമറിഞ്ഞ് നൂറുകണക്കിന് പേര്‍ ചേര്‍ന്ന് അക്രമം അഴിച്ചുവിട്ടു. പൊലീസ് വാഹനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും തീയിട്ടു.

Tags