നന്നായി ജോലി ചെയ്യുന്നയാള്‍ക്ക് ഒരിക്കലും ബഹുമാനം ലഭിക്കില്ല : കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

Union Minister Nitin Gadkari
Union Minister Nitin Gadkari

മുംബൈ: നന്നായി ജോലി ചെയ്യുന്നയാള്‍ക്ക് ഒരിക്കലും ബഹുമാനം ലഭിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.എന്നാല്‍ മോശം പ്രവൃത്തി ചെയ്യുന്നവര്‍ ഒരിക്കലും ശിക്ഷിക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. അവസരവാദ രാഷ്ട്രീയക്കാര്‍ ഭരിക്കുന്ന പാര്‍ട്ടിയുമായി ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നതിനെക്കുറിച്ച് ആശങ്കയുണ്ടെന്നും പ്രത്യയശാസ്ത്രത്തിലെ ഇത്തരം അപചയം ജനാധിപത്യത്തിന് നല്ലതല്ലെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. പ്രത്യയശാസ്ത്രത്തില്‍ ഉറച്ചുനില്‍ക്കുന്ന നേതാക്കളുടെ എണ്ണം ക്രമേണ കുറയുകയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റംഗങ്ങളുടെ മാതൃകാപരമായ സംഭാവനകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ നല്‍കുന്നതിനായി ലോക്മത് മീഡിയ ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സംവാദങ്ങളിലും ചര്‍ച്ചകളിലും അഭിപ്രായ വ്യത്യാസങ്ങളല്ല ഞങ്ങളുടെ പ്രശ്‌നം, ആശയങ്ങളുടെ അഭാവമാണ്. പ്രത്യയശാസ്ത്രത്തില്‍ ഉറച്ചുനില്‍ക്കുന്നവരുണ്ട്, എന്നാല്‍ അത്തരക്കാരുടെ എണ്ണം കുറഞ്ഞുവരികയാണ്. പ്രത്യയശാസ്ത്രത്തില്‍ സംഭവിക്കുന്ന അപചയം ജനാധിപത്യത്തിന് നല്ലതല്ല. വലതുപക്ഷമോ ഇടതുപക്ഷമോ അല്ല, അവര്‍ അറിയപ്പെടുന്ന അവസരവാദികളാണ്. ചിലര്‍ ഭരണകക്ഷിയുമായി ബന്ധം നിലനിര്‍ത്താന്‍ എല്ലാവരും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളില്‍ ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്നും ഗഡ്കരി പറഞ്ഞു. രാഷ്ട്രീയക്കാര്‍ വരുകയും പോകുകയും ചെയ്യുന്നുണ്ടെങ്കിലും മണ്ഡലങ്ങളില്‍ ജനങ്ങള്‍ക്ക് വേണ്ടി അവര്‍ ചെയ്ത പ്രവര്‍ത്തനങ്ങളാണ് ആത്യന്തികമായി പ്രാധാന്യമര്‍ഹിക്കുന്നത്. പബ്ലിസിറ്റിയും ജനപ്രീതിയും ആവശ്യമാണ്, എന്നാല്‍ അവര്‍ പാര്‍ലമെന്റില്‍ എന്ത് സംസാരിക്കുന്നു എന്നതിനേക്കാള്‍ പ്രധാനം അതാത് മണ്ഡലങ്ങളിലെ ജനങ്ങള്‍ക്ക് വേണ്ടി അവര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതാണെന്നും പറഞ്ഞു.

ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ വാക്ചാതുര്യത്തെ പ്രശംസിച്ച ഗഡ്കരി, മുന്‍ പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ പെരുമാറ്റം, ലാളിത്യം, വ്യക്തിത്വം എന്നിവയില്‍ നിന്ന് താന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ടെന്നും അടല്‍ ബിഹാരി വാജ്പേയിക്ക് ശേഷം എന്നെ വളരെയധികം ആകര്‍ഷിച്ച വ്യക്തി ജോര്‍ജ് ഫെര്‍ണാണ്ടസാണെന്നും പറഞ്ഞു. അടുത്തിടെ മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ച ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂറിനെയും അദ്ദേഹം പ്രശംസിച്ചു.

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഇറങ്ങിയ ശേഷം അദ്ദേഹംഒരു ഓട്ടോറിക്ഷയിലാണ് യാത്ര ചെയ്തത്. അത്തരക്കാരില്‍ നിന്ന് രാഷ്ട്രീയ നേതാക്കള്‍ പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) സസ്പെന്‍ഡ് ചെയ്ത ലോക്സഭാ എംപി ഡാനിഷ് അലി, സിപിഐ എമ്മിന്റെ രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ മികച്ച നവാഗത പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. ബി.ജെ.പി എം.പി മേനക ഗാന്ധിക്കും സമാജ്വാദി പാര്‍ട്ടി എം.പി രാം ഗോപാല്‍ യാദവിനും ചടങ്ങില്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡുകള്‍ സമ്മാനിച്ചു. ഈ വര്‍ഷത്തെ മികച്ച വനിതാ പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് അകാലിദള്‍ എംപി ഹര്‍ഷിമ്രത് കൗറിനും ബിജെപി എംപി സരോജ് പാണ്ഡെയ്ക്കും ലഭിച്ചു.

Tags