ബിഹാര്‍ നക്‌സല്‍ മുക്തമായതായി പ്രഖ്യാപിച്ച് നടത്തി സിആര്‍പിഎഫ്.

google news
CRPF


ദില്ലി: ജാര്‍ഖണ്ഡിലെ നക്‌സല്‍ ആധിപത്യ മേഖലയായിരുന്ന ബുദ്ധ പഹാഡിനെ മോചിപ്പിച്ചതായും ബിഹാര്‍ നക്‌സല്‍ മുക്തമായതായും പ്രഖ്യാപിച്ച്  നടത്തി സിആര്‍പിഎഫ്. മേഖലയിലേക്ക് ഹെലികോപ്ടറില്‍ സേനയെ  അയച്ചതായും, സേനയ്ക്കായി അവിടെ സ്ഥിരം ക്യാമ്പ് സ്ഥാപിച്ചതയായും സിആര്‍പിഎഫ് ഡിജി കുല്‍ദീപ് സിംഗ്. വ്യക്തമാക്കി. മൂന്ന് വ്യത്യസ്ത ഓപ്പറേഷനുകളിലൂടെയാണ് ഇത് സാധ്യമായതെന്നും  കുല്‍ദീപ് സിംഗ് അറിയിച്ചു. ഇടതുപക്ഷ തീവ്രവാദത്തിനെതിരെ സുരക്ഷാ സേന കൈവരിച്ച വിജയങ്ങളെക്കുറിച്ച്  വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കുല്‍ദീപ് സിംഗ്.

2022 ഏപ്രില്‍ മുതല്‍ ഛത്തീസ്ഗഡില്‍ ഏഴ് നക്സലേറ്റുകളും ജാര്‍ഖണ്ഡില്‍ നാല് പേരും മധ്യപ്രദേശില്‍ മൂന്നു പേരും ഓപ്പറേഷന്‍ തണ്ടര്‍ സ്റ്റോമിന് കീഴില്‍ കൊല്ലപ്പെട്ടു. ആകെ 578 മാവോയിസ്റ്റുകള്‍ കീഴടങ്ങുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. ഇനി ബിഹാര്‍ നക്‌സല്‍ വിമുക്തമാണെന്ന് നമുക്ക് പറയാം. കവര്‍ച്ചാ സംഘങ്ങളുടെ രൂപത്തില്‍ അവരുടെ സാന്നിധ്യം അവിടെ ഉണ്ടാകാം. പക്ഷേ നക്‌സല്‍ ആധിപത്യമുള്ള ഒരു സ്ഥലവും ബിഹാറില്‍ ഇല്ല. ബിഹാറിനൊപ്പം ജാര്‍ഖണ്ഡിലും സൈന്യത്തിന് എത്താന്‍ കഴിയാത്ത സ്ഥലമില്ലെന്നും കുല്‍ദീപ് സിങ് പറഞ്ഞു.


പ്രദേശങ്ങളില്‍ നിലനിന്നിരുന്ന ഇടതുപക്ഷ തീവ്രവാദം  ഗണ്യമായി കുറഞ്ഞു. 77 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. 2009- ല്‍ ഇത് 2258 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ 509 ആയി കുറഞ്ഞു. മരണനിരക്ക് 85 ശതമാനം കുറവ് വന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നക്‌സലുകള്‍ക്കെതിരായ പോരാട്ടത്തില്‍ സുരക്ഷാസേനയെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്ററില്‍ കുറിപ്പ് പങ്കുവച്ചു. തീവ്രവാദത്തിനും, ഇടതു തീവ്രവാദത്തിനുമെതിരായ ആഭ്യന്തര മന്ത്രാലയത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നയം തുടരുമെന്ന് ഷാ ട്വിറ്ററില്‍ കുറിച്ചു.

Tags