കാശ്മീരിൽ ആപ്പിൾ കർഷകർ പ്രതിസന്ധിയിൽ

google news
apple
ഇറാനിയൻ ആപ്പിൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് കാശ്മീർ ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ ആപ്പിൾ ഉൽപ്പാദക സംസ്ഥാനങ്ങളുടെയും വിപണിയെ ബാധിച്ചു.

കാശ്മീരിൽ ആപ്പിൾ വിളവെടുപ്പിൽ ഇത്തവണ വലിയ വർദ്ധനവുണ്ടായെങ്കിലും
വില 50 ശതമാനത്തിലേറെ ഇടിഞ്ഞതോടെ ആപ്പിൾ കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്.മുൻ
വർഷത്തെ വിലയേക്കാൾ 50-60 ശതമാനം കുറവാണ് ഇപ്പോൾ ലഭിക്കുന്നത്. കശ്മീർ ആപ്പിളിന്റെ ഡിമാൻഡ് വിപണിയിൽ കുറഞ്ഞുവെന്ന് കർഷകർ പറയുന്നു,

കോൾഡ് സ്‌റ്റോറേജ് പോലെയുള്ള ഒരുപാട് പ്രശ്‌നങ്ങൾ കർഷകർ അഭിമുഖീകരിക്കുന്നുണ്ട്. പ്രധാന കോൾഡ് സ്റ്റോറേജ് സൗകര്യങ്ങൾ മുൻകൂറായി ബുക്ക് ചെയ്യപ്പെടുന്നു, ഭൂരിഭാഗം കർഷകർക്കും അവരുടെ വിള സംഭരിക്കുന്നതിനുള്ള മാർഗമില്ല. . വിളകളെല്ലാം മാണ്ഡിയിൽ എത്തിയപ്പോൾ വിലയിലും കുറവുണ്ടായി,” ന്യൂ കശ്മീർ ഫ്രൂട്ട് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷാഹിദ് ചൗധരി പറഞ്ഞു.ദിവസേന 50-100 ട്രക്കുകൾ വരുന്ന ഒരു ‘മാണ്ഡി’യിൽ 150-ലധികം ട്രക്കുകൾ ഇപ്പോൾ വരുന്നുണ്ട്, അത് നിരക്ക് കുറയാൻ ഇടയാക്കി. കൂടുതൽ കോൾഡ് സ്റ്റോറേജ് യൂണിറ്റുകൾ തുടങ്ങാൻ ഞങ്ങൾ സർക്കാരിനോട് ആവശ്യപ്പെടുകയാണ്. സർക്കാർ വീണ്ടും, ചെറിയ ഗ്രാമങ്ങളിലും മിനി കോൾഡ് സ്റ്റോറേജുകൾ സ്ഥാപിക്കണം,” ചൗധരി കൂട്ടിച്ചേർത്തു.

കശ്മീരി ആപ്പിളിന്റെ വില കുറയാനുള്ള കാരണങ്ങളിലൊന്ന് ഇറാനിൽ നിന്നുള്ള ആപ്പിളാണ്. ഇറാനിയൻ ആപ്പിൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് കാശ്മീർ ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ ആപ്പിൾ ഉൽപ്പാദക സംസ്ഥാനങ്ങളുടെയും വിപണിയെ ബാധിച്ചു.“ഇറാനി ആപ്പിൾ ഞങ്ങളുടെ വിപണി നശിപ്പിച്ചു. ഞങ്ങളുടെ വിപണിയെ ബാധിച്ചതിനാൽ ഇറാനിയൻ ആപ്പിൾ നിരോധിക്കണമെന്ന് ഞങ്ങൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട് ചൗധരി പറഞ്ഞു.

കാശ്മീർ മേഖലയിൽ ഏകദേശം 700,000 കുടുംബങ്ങൾ കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജമ്മു കശ്മീരിന്റെ ജിഡിപിയിൽ ഏറ്റവും വലിയ സംഭാവന നൽകുന്ന ഒന്നാണ് ആപ്പിൾ. കേന്ദ്രഭരണ പ്രദേശത്തിന്റെ ജിഡിപിയിൽ അതിന്റെ സംഭാവന ഏകദേശം എട്ട് ശതമാനമാണ്.

Tags