'ആടുമായുള്ള സീന്‍, സംഭവിച്ചത് ആശയവിനിമയത്തിലെ തെറ്റിദ്ധാരണ'; വിശദമാക്കി ബെന്യാമിനും ബ്ലെസിയും

blessy

ആടുജീവിതം സിനിമയുടെ റിലീസിന് പിന്നാലെ പ്രശംസകളേറെ വരുന്നതിനൊപ്പം വിവാദങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷമാവുകയും ചിലത് കത്തി പടരുകയും ചെയ്തിട്ടുണ്ട്. അതിലൊന്നായിരുന്നു ബെന്യാമിന്‍ ഒരഭിമുഖത്തില്‍ സിനിമയിലെ ചില ഷോട്ടുകളുടെ കാര്യം പറഞ്ഞത്. സിനിമയില്‍ നജീബിന്റെ കഥാപാത്രവും ആടുമായുള്ള സീനുകള്‍ ചിത്രീകരിച്ചിരുന്നുവെന്നും എന്നാല്‍ അത് പിന്നീട് മാറ്റുകയായിരുന്നുവെന്നുമാണ് ബെന്യാമിന്‍ പറഞ്ഞത്. എന്നാല്‍ സംവിധായകന്‍ ബ്ലെസി ഇത് നിഷേധിച്ചിരുന്നു.
രണ്ട് പേരുടെയും വാക്കുകളിലെ വൈരുദ്ധ്യം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. എന്നാല്‍ അത് തങ്ങള്‍ തമ്മിലുണ്ടായ ആശയവിനിമയത്തിലെ പിശകാണെന്നും താന്‍ തെറ്റിധരിച്ചതാണെന്നുമാണ് ബെന്യാമിന്‍ പറയുന്നത്. സിനമയക്ക് ആദ്യം എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. അതിന് കാരണം ആടുമായുള്ള സീന്‍ എടുത്തതുകൊണ്ടാകാമെന്നാണ് താന്‍ കരുതിയത് എന്നും എ സര്‍ട്ടിഫിക്കറ്റ് മാറിയപ്പോള്‍ ആ സീന്‍ എടുത്തു കളഞ്ഞു എന്ന് വിചാരിക്കുകയായിരുന്നുവെന്നും ബെന്യാമിന്‍ അഭിമുഖത്തില്‍ പറഞ്ഞു.
വിവാദങ്ങളെ ഞങ്ങള്‍ ഗൗരവമായി എടുക്കുന്നില്ല. അത് ഞങ്ങള്‍ തമ്മിലുള്ള ഒരു കമ്യൂണിക്കേഷന്‍ ഗ്യാപില്‍ സംഭവിച്ചതാണ്. ഈ സിനിമ ഷൂട്ട് ചെയ്ത് തീര്‍ത്തിട്ട് തന്നെ ഏതാണ്ട് ഒന്നൊന്നര വര്‍ഷമായി. സിനിമയുടെ രണ്ടാം ഘട്ട ഷൂട്ടിന് മുന്‍പ് !ഞാനും പൃഥ്വിരാജും ബ്ലെസിയും ക്രൂവുമൊക്കെയായി വലിയ ച!ര്‍ച്ചകള്‍ ഉണ്ടായിരുന്നു. ഒരോ സീനുകളെ കുറിച്ചും ഞങ്ങള്‍ സംസാരിച്ചിരുന്നു. ആടുകളുമായി ബന്ധപ്പെട്ട എല്ലാ സീനുകളും എടുക്കണമെന്നാണ് ഞങ്ങള്‍ വിചാരിച്ചിരുന്നത്.
എന്നാല്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷെ ഞാന്‍ കരുതിയിരുന്നത് അത് എടുത്തിട്ടുണ്ട് എന്നാണ്. പിന്നെ ഞാന്‍ അറിയുന്നത് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആയി പോയി എന്നതാണ്. അപ്പോള്‍ ഞാന്‍ വിചാരിച്ചത് ആ സീന്‍ ഉള്ളതുകൊണ്ടാകാം എ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത് എന്നാണ്. എന്നാല്‍ യഥാ!ര്‍ത്ഥത്തില്‍ പൃഥ്വിരാജിന്റെ മറ്റൊരു സീന്‍ ഉള്ളതുകൊണ്ടാണ് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. പിന്നീട് അവരത് മാറ്റുകയും ചെയ്തു , ബെന്യാമിന്‍ പറഞ്ഞു.
റിവേഴ്‌സ് കമ്മിറ്റി ബോംബെയില്‍ പൊയപ്പോള്‍ സെന്‍ട്രല്‍ കമ്മിറ്റിയാണ് ചിത്രത്തിന് നമുക്ക് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്ന് ഇതിന് തുടര്‍ച്ചായിയ ബ്ലെസി വിശദീകരിച്ചു. സിനിമയുടെ പിന്നിലെ അധ്വാനം ഇത്തരം വിവാദങ്ങളിലൂടെ നഷ്ടപ്പെടേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു.
'പറയുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അത് ചെറിയ വ്യായാമം മാത്രമാണ്. എന്നാല്‍ അത് ചെയ്യുന്നവരെ സംബന്ധിച്ച്, സിനിമയ്ക്ക് ഇങ്ങനെ ഒരു സ്വീകാര്യത ഇല്ലായിരുന്നുവെങ്കില്‍ എനിക്ക് എന്തായിരിക്കും സംഭവിക്കുക, അത് ആരും ചിന്തിക്കുന്നില്ല. എല്ലാവരും നജീബിനെ കുറിച്ചും മറ്റെല്ലാവരെയും കുറിച്ചും പറയുന്നുണ്ട്. ഇങ്ങനെ ഒരു മണ്ടത്തരം എടുത്ത ഒരു വിഡ്ഢി എന്ന രീതിയില്‍ എല്ലാവരും എന്നെ എങ്ങനെയൊക്കെ ചിത്രീകരിച്ചേനെ, ഞാന്‍ ഉണ്ടാകുമായിരുന്നോ,അതൊന്നും ആരും ചിന്തിക്കുകയും പറയുകയും ചെയ്യുന്നി'ല്ലെന്നും ബ്ലെസി വ്യക്തമാക്കി.
16 വര്‍ഷം ബ്ലെസി സാര്‍ എങ്ങനെ അതിജീവിച്ചു എന്ന ചോദ്യം കൂടിയുണ്ട്. അദ്ദേഹത്തിന് എന്തുകൊടുത്തു എന്ന് എന്തുകൊണ്ടാണ് ആരും ചോദിക്കാത്തത്. ഞാന്‍ മറ്റ് നോവലുകള്‍ എഴുതി, പൃഥ്വിരാജ് സിനിമകളില്‍ അഭിനയിച്ചു, ക്രൂവില്‍ മറ്റുള്ളവരെല്ലാം അവരവരുടെ ജോലികള്‍ ചെയ്തു. പക്ഷെ അദ്ദേഹം മാത്രം ഈ 16 വര്‍ഷവും ഇതില്‍ മാത്രം മുഴുകിയിരിക്കുകയായിരുന്നു, എത്ര പണം കൊടുത്താല്‍ അതിനെ മറികടക്കാനാകുമെന്ന് ബെന്യാമിന്‍ ചോദിച്ചു.

Tags