എന്റെ പ്രിയ സഹോദരന് ഇത് താങ്ങാനാകട്ടെ; ഭവതാരിണി ഇളയരാജയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് കമലഹാസൻ

bavatharini

കൊച്ചി: പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജയുടെ മകളും സംഗീത സംവിധായികയും ഗായികയുമായ ഭവതാരിണി ഇളയരാജയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടന്‍ കമല്‍ ഹാസന്‍. ഭവതാരിണിയുടെ വിയോഗം അസഹനീയവും അവിശ്വസനീയവുമാണെന്നും ഈ സമയത്ത് എന്റെ സഹോദരന്‍ ഇളയരാജയുടെ മനസ്സ് നഷ്ടമാകാതിരിക്കട്ടെ എന്നും അദ്ദേഹം അനുശോചനക്കുറിപ്പിൽ പറഞ്ഞു.  

കമല്‍ഹാസന്റെ കുറിപ്പ് ഇങ്ങനെ:

'മനസ്സ് വിറങ്ങലിക്കുന്നു. എന്റെ പ്രിയ സഹോദരന്‍ ഇളയരാജയ്ക്ക് വേണ്ടി എന്ത് ചെയ്യണമെന്ന് അറിയില്ല. മാനുഷികമായി തന്നെ ആ കൈകള്‍ ചേര്‍ത്ത് പിടിക്കുന്നു. ഭവതാരിണിയുടെ വിയോഗം അസഹനീയവും അവിശ്വസനീയവുമാണ്. ഈ സമയത്ത് എന്റെ സഹോദരന്‍ ഇളയരാജയുടെ മനസ്സ് നഷ്ടമാകാതിരിക്കട്ടെ. ഭവതാരിണിയുടെ കുടുംബത്തിന് ഹൃദയംഗമമായ അനുശോചനം'.

കരളിലെ അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഭവതാരിണി വ്യാഴാഴ്ചയായിരുന്നു അന്തരിച്ചത്. മൃതദേഹം നാളെ ചെന്നൈയിലെത്തിക്കും. കാ‍ർത്തിക് ഇളയരാജ, യുവൻ ശങ്കർ രാജ എന്നിവരാണ് സഹോദരങ്ങൾ. 'ഭാരതി' എന്ന ചിത്രത്തിലെ ''മയിൽ പോല പൊന്ന് ഓന്ന്'' എന്ന് ഗാനത്തിന് 2000ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 'പൊന്മുടിപ്പുഴയോരത്ത്', 'മൈ ഡിയർ കുട്ടിച്ചാത്തൻ', 'കളിയൂഞ്ഞാൽ' എന്നീ മലയാളം സിനിമങ്ങളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 

'റാസയ്യ' എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി ഭവതാരിണി പിന്നണി ഗായികയാകുന്നത്. സോഹദരങ്ങളായ കാർത്തിക് ഇളയരാജയുടെയും യുവൻ ശങ്കർ രാജയുടെയും സംഗീത സംവിധാനത്തിലും ഭവതാരിണി പാടിയിട്ടുണ്ട്. 2002-ലാണ് സംഗീത സംവിധാന രംഗത്തേക്ക് ഭവകതാരിണി കടക്കുന്നത്. 'അവുന്ന' എന്ന തെലുങ്ക് ചിത്രത്തിന് വേണ്ടിയും ഹിന്ദി ചിത്രമായ 'ഫിർ മിലേംഗ'യിലെ ഗാനത്തിനും ഈണമൊരുക്കി.