'മലയാളി ഫ്രം ഇന്ത്യ'യുടേത് പോലൊരു തിരക്കഥ ദിലീപിനെ നായകനാക്കി മറ്റൊരാള്‍ എഴുതിരുന്നു, എല്ലാം ആകസ്മികം : ബി ഉണ്ണികൃഷ്ണന്‍

unnikrishnan

 'മലയാളി ഫ്രം ഇന്ത്യ' എന്ന സിനിമയുടെ തിരക്കഥാ മോഷണമെന്ന ആരോപണത്തില്‍ പ്രതികരിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. നിഷാദ് കോയ എഴുതിയ തിരക്കഥയുമായി മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയ്ക്ക് സാമ്യം തോന്നിയത് തികച്ചും ആകസ്മികമാണ്. ഒരേപോലുള്ള ആശയം ഒന്നിലധികം പേര്‍ക്ക് തോന്നാം. മുമ്പ് ഇതേ ആശയത്തിലൊരു തിരക്കഥ ദിലീപിനെ നായകനാക്കി മറ്റൊരാള്‍ എഴുതിരുന്നതായും സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
കൊവിഡ് സമയത്ത് ഷാരിസ് മുഹമ്മദ് ഈ കഥ 'എല്ലാം ശരിയാകും' എന്ന സിനിമയുടെ ഛായാഗ്രാഹകനായിരുന്ന ശ്രീജിത്തിനോട് പറഞ്ഞിരുന്നു. അവര്‍ ഒരുക്കിയ ഡ്രാഫ്റ്റുകള്‍ കയ്യിലുണ്ട്. ഇത് സിനിമയാക്കുന്നതിനായി ഇരുവരും 2021 ആ?ഗസ്റ്റില്‍ ഹാരിസ് ദേശം എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറെ സമീപിച്ചിരുന്നു. പിന്നീട് ഈ ചര്‍ച്ചകള്‍ മുന്നോട്ടുപോകാത്ത അവസ്ഥയുണ്ടായി.
ജയസൂര്യയുമായി തങ്ങള്‍ സംസാരിച്ചിരുന്നു. ഒരു പരസ്യത്തിന്റെ ചിത്രീകരണത്തിനിടെ ഡിജോയോട് ഒരു കഥയുടെ ഒരു വരിമാത്രം പറഞ്ഞിരുന്നെന്നും വിശദമായി പറഞ്ഞില്ലെന്നുമാണ് ജയസൂര്യ പറഞ്ഞത്. വടക്കന്‍ സെല്‍ഫി എന്ന ചിത്രം സംവിധാനം ചെയ്ത പ്രജിത്തിബിറ്റ് സംവിധാനത്തില്‍ ദിലീപിനെ നായകനാക്കി രാജീവ് എന്ന വ്യക്തിയും ഇതിന് സമാനമായ തിരക്കഥ എഴുതിയിരുന്നു. അത് നിര്‍മിക്കാനിരുന്നത് പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് എം രഞ്ജിത്താണ്. ദിലീപിന്റെ ചില അസൗകര്യങ്ങള്‍ മൂലം ആ സിനിമ നടക്കാതെ പോയി.
ഒരു ആകസ്മികത എന്തെന്നാല്‍ ആ കഥയില്‍ പാകിസ്താനിയേയും ഒരു മലയാളി കബളിപ്പിക്കുന്നതായി ഒരു സംഭവമുണ്ട്. ആ വേഷത്തിലേക്ക് കാസ്റ്റ് ചെയ്തത് അജു വര്‍?ഗീസിനെയാണ്. മലയാളി ഫ്രം ഇന്ത്യയിലും ആ കഥാപാത്രമായി കാണിക്കുന്നത് അജുവിന്റെ ചിത്രമാണ്. രാജീവ് ജീവിതത്തില്‍ ഇന്നുവരെയും ഷാരിസിനെയോ ആരെയും കണ്ടിട്ടില്ല, ഇവരാരെയും പരിചയവുമില്ല. ഇത്തരം ആകസ്മികതകളാവാം എഴുത്തിനെ മനോഹരമാക്കുന്നത്. ഷാരിസിനും ഡിജോയ്ക്കുമെതിരെ ആള്‍ക്കൂട്ട ആക്രമണം നടക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ പോലും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇരുവരും നില്‍ക്കുന്നതെന്നും ബി ഉണ്ണിക്കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Tags