ഷിബിലയുടെ ശരീരത്തിൽ 11 മുറിവുകൾ ; കഴുത്തിലെ രണ്ട് മുറുവകൾ ആഴമുള്ളതെന്ന് റിപ്പോർട്ട്

shibila murder
shibila murder

ഷിബിലയുടെ ശരീരത്തിൽ ആകെയുണ്ടായത് 11 മുറിവുകൾ

കോഴിക്കോട് : ഈങ്ങാപ്പുഴയിൽ ഇന്നലെ ഉണ്ടായ കൂട്ട ആക്രമണത്തിൽ  കൊല്ലപ്പട്ട ഷിബിലയുടെ കഴുത്തിലെ രണ്ട് മുറുവുകൾ ആഴത്തിലുള്ളതെന്ന്  റിപ്പോർട്ട്. സംഭവത്തിൽ ഷിബിലയുടെ ശരീരത്തിൽ ആകെയുണ്ടായത് 11 മുറിവുകൾ. ഇന്നലെ വൈകിട്ടാണ് ഷിബിലയെയും മാതാപിതാക്കളെയും ആക്രമിച്ചതും, ആക്രമണത്തിൽ ഷിബില കൊല്ലപ്പെട്ടതും.

നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. അക്രമിയെ തടയാൻ എത്തിയവർക്ക് നേരെയും കത്തി വീശിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉച്ചയ്ക്ക് ഷിബിലയുടെ വീട്ടിൽ എത്തിയ യാസിർ എസ് എസ് എൽ സി സർട്ടിഫിക്കറ്റ് നൽകിയ ശേഷം മടങ്ങിയിരുന്നു.വൈകിട്ട് വരാമെന്ന് പറഞ്ഞ് പോയ യാസിർ വീട്ടിലെത്തി കൊലപ്പടുത്തുകയായിരുന്നു. 

ബാ​ഗിൽ കത്തിയുമായി എത്തിയ യാസിർ പലതവണകളായി ഷിബിലയെ വെട്ടുകയായിരുന്നു. ആക്രമണം തടയാൻ ശ്രമുക്കുമ്പോഴാണ് ഷിബിലയുടെ മാതാപിതാക്കളെ യാസിർ വെട്ടി പരിക്കേൽപ്പിക്കുന്നത്. ​ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. 

യാസിറുമായി നിയമപരമായി ബന്ധം വേർപെടുത്താൻ തയ്യാറെടുക്കുമ്പോഴാണ് കൊലപാതകം നടന്നത്. പലതവണയായി കൊല്ലുമെന്ന് പറഞ്ഞ് യാസിർ ഭീഷണിപ്പെടുത്തിയിരുന്നു. കൊലയ്ക്ക് ശേഷം കാറുമായി കടന്നു കളഞ്ഞ യാസിർ എസ്റ്റേറ്റ് മുക്കിലെ പെട്രോൾ പമ്പിൽ നിന്ന് 1000 രൂപയുടെ പെട്രോൾ അടിച്ച ശേഷം പണം നൽകാതെ രക്ഷപ്പെട്ടു.  പ്രതിയെ കണ്ടെത്തുന്നതിനുള്ള അറിയിപ്പ് പിറപ്പെടുവിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. വീട്ടുകാർ യാസിറിന്റെയും ഷിബിലയുടെയും പ്രണയം എതിർത്തതിനാൽ രജിസ്റ്റർ വിവാഹം ചെയ്തിരുന്നു. വിവാഹ ശേഷം ഷിബിലയെ നിരന്തരം ആക്രമിക്കുകയായിരുന്നു. 

Tags