വാഹനമോഷണം:പാരിപ്പള്ളിയിൽ മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ
പാരിപ്പള്ളി: ഇരുചക്രവാഹനം മോഷണം നടത്തിയ പ്രതികൾ മണിക്കൂറുകൾക്കകം പൊലീസ് പിടിയിൽ. പാരിപ്പള്ളി മണ്ണയത് ചരുവിള പുത്തൻവീട്ടിൽ ചക്കരക്കുട്ടൻ എന്ന ഹരീഷ് (18), വിലവൂർക്കോണത്ത് നിഥിഷ് ഭവനത്തിൽ ഇട്ടൂപ്പി എന്ന മാഹിൻലാൽ (20) എന്നിവരാണ് പാരിപ്പള്ളി പൊലീസിന്റെ പിടിയിലായത്.
പാരിപ്പള്ളി വേളമാനൂർ വിഷ്ണുമുകുന്ദത്തിൽ ആദർശിന്റെ ഇരുചക്രവാഹനമാണ് കഴിഞ്ഞ 17ന് രാത്രിയിൽ വീട്ടിൽ നിന്ന് മോഷണം പോയത്. ആദർശിന്റെ പരാതിയിൽ പാരിപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വീട്ടിലും പരിസരപ്രദേശങ്ങളിലും റോഡുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികൾ ഇരുവരും മുമ്പും കേസുകളിൽ ഉൾപ്പെട്ടവരാണ്. മഹിലാൽ 2021ൽ മോഷണക്കേസിൽ പ്രതിയാണ്, ഹരീഷ് പീഡനമുൾപ്പെടെയുള്ള പോക്സോ കേസിലും പ്രതിയാണ്.
ജില്ല പൊലീസ് മേധാവി ടി. നാരായണന്റെ നിർദേശാനുസരണം ചാത്തന്നൂർ അസി. കമീഷണർ ബി. ഗോപകുമാറിന്റെ മേൽനോട്ടത്തിൽ പാരിപ്പള്ളി ഇൻസ്പെക്ടർ അൽജബാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ കെ. സുരേഷ്കുമാർ, ബി. സുരേഷ്കുമാർ, സി.പി.ഒമാരായ നൗഷാദ് റാവുത്തർ, എസ്. നൗഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.