കണ്ണൂരിൽ പട്ടുവം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാവിൻമുനമ്പ് പാലം പ്രവൃത്തി ഉദ്ഘാടനം മാർച്ച് 7 ന് മുഖ്യമന്ത്രി നിർവ്വഹിക്കും

കിഫ്ബിയിൽ ഉൾപ്പെടുത്തി 91 കോടി രൂപയാണ്  സംസ്ഥാന സർക്കാർ പദ്ധതിക്ക്  അനുവദിച്ചത്.

 

 ചെറുകുന്ന്-  പട്ടുവം പഞ്ചായത്തുകളെ   ബന്ധിപ്പിക്കുന്ന  കാവിൻ മുനമ്പ് പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം മാർച്ച് 7 ന് വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. കാവിൻ മുനമ്പിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കുമെന്ന് മധ്യമ സമ്മേളനത്തിൽ എം വിജിൻ എം എൽ എ അറിയിച്ചു.

കിഫ്ബിയിൽ ഉൾപ്പെടുത്തി 91 കോടി രൂപയാണ്  സംസ്ഥാന സർക്കാർ പദ്ധതിക്ക്  അനുവദിച്ചത്.
1395 മീറ്റർ നീളവും 11 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന  പാലത്തിന്  46 മീറ്റർ നീളത്തിൽ രണ്ട് സെൻറർ സ്പാനും,  35 മീറ്റർ നീളത്തിലുള്ള 36 സ്പാനുകളും  ഉണ്ടാകും.  പൈൽ ഫൗണ്ടേഷൻ വിഭാവനം ചെയ്തിരിക്കുന്ന പാലത്തിന് ഇരുവശങ്ങളിൽ 1.50 മീറ്റർ വീതിയിൽ നടപ്പാതയും നിർമ്മിക്കും.പട്ടുവം, ചെറുകുന്ന് ഭാഗങ്ങളിലാണ്  അപ്രോച് റോഡ് നിർമ്മിക്കുന്നതിനു വേണ്ടി 65 സെന്റ് ഭൂമി നേരത്തെ ഏറ്റേടുത്തിരുന്നു.   

പാലം പൂർത്തിയാകുന്നതോടെ തളിപ്പറമ്പ്-പട്ടുവം ഭാഗത്തുള്ളവർക്ക്  പഴയങ്ങാടി - കണ്ണപുരം റെയിൽവേസ്റ്റേഷനിലേക്കും, ചെറുക്കുന്നമ്പലം  മാട്ടൂൽഭാഗത്തേക്കും പിലാത്തറ പാപ്പിനിശ്ശേരി കെ. എസ്. ടി. പി റോഡിലേക്കും , ചെറുകുന്ന് കണ്ണപുരം, മാട്ടൂൽ ഭാഗത്തുള്ളവർക്ക് പട്ടുവം - തളിപറമ്പ് ഭാഗത്തേക്കും എളുപ്പത്തിൽ എത്തിചേരൻ സാധിക്കും.മധ്യമ സമ്മേളനത്തിൽ എം വിജിൻ എം എൽ എ ,പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ദിവാകരൻ, ടി ലത, ടി വി പ്രേമൻ, യു വി വേണു തുടങ്ങിയവർ പങ്കെടുത്തു.