ഭൂമി തരംമാറ്റലിലെ വീഴ്ച്ചയും ക്രമക്കേടും തിരിച്ചടിയായി : കണ്ണൂർ ഡെപ്യൂട്ടി കലക്ടർക്ക് സസ്പെൻഷൻ

ഭൂമി തരംമാറ്റൽ കൃത്യ നിർവഹണത്തിൽ വീഴ്ച്ച വരുത്തിയതിന് കണ്ണൂർ ഡെപ്യൂട്ടി കലക്ടറ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട നടപടികളിൽ വീഴ്ചയും ക്രമക്കേടും ചൂണ്ടിക്കാട്ടിയാണ് കണ്ണൂർ ഡെപ്യൂട്ടി കലക്ടർ സിറോഷ് പി. ജോണിനെ കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. 

 

കണ്ണൂർ :  ഭൂമി തരംമാറ്റൽ കൃത്യ നിർവഹണത്തിൽ വീഴ്ച്ച വരുത്തിയതിന് കണ്ണൂർ ഡെപ്യൂട്ടി കലക്ടറ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട നടപടികളിൽ വീഴ്ചയും ക്രമക്കേടും ചൂണ്ടിക്കാട്ടിയാണ് കണ്ണൂർ ഡെപ്യൂട്ടി കലക്ടർ സിറോഷ് പി. ജോണിനെ കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. 

സ്ഥലംമാറ്റം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയതെന്നാണ് കണ്ടെത്തൽ.
കണ്ണൂർ താലൂക്കിലെ ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട വലിയതോതിലുള്ള പരാതി സി.പി.ഐ ഉൾപ്പെടെയുള്ള പാർട്ടികളിൽ നിന്നും ഉയർന്നിരുന്നു. റവന്യു മന്ത്രി കെ. രാജൻ്റെ ഓഫിസും ഈ കാര്യത്തിൽ അതൃപ്തമാണ്.
ഇതിന്റെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് പരിശോധിക്കാൻ കണ്ണൂർ ജില്ലാ കലക്ടറോട് ലാൻഡ് റവന്യൂ കമ്മിഷണർ ആവശ്യപ്പെട്ടിരുന്നു. തുടർന്നായിരുന്നു പരിശോധന നടത്തിയത്.

ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട അപേക്ഷകളിൽ വേഗത്തിൽ പരിഹാരം കാണാൻ സാധിക്കുന്നില്ലെന്നും ഉത്തരവാദിത്വം മറ്റാരെയെങ്കിലും ഏൽപിക്കണമെന്നുമായിരുന്നു വിശദീകരണം തേടിയ കളക്ടർക്ക് ഡെപ്യൂട്ടി കളക്ടർ നൽകിയ മറുപടി. അപേക്ഷകളുടെ എണ്ണം കൂടുതലാണെന്നും അതുകൊണ്ടാണ് അപേക്ഷകളിൽ തീരുമാനമെടുക്കാൻ വൈകുന്നതെന്നും വിശദീകരണത്തിൽ ചൂണ്ടികാട്ടിയിരുന്നു.

ഡെപ്യൂട്ടി കലക്ടറുടെ വിശദീകരണം കളക്ടർ മേൽ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്തു. മറ്റു ജില്ലകളിലെ ഡെപ്യൂട്ടി കലക്ടർമാർക്ക് ഇത്തരത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടോയെന്നും പരിശോധിച്ചു. എന്നാൽ, അവരാരും അത്തരമൊരു പരാതി ഉന്നയിച്ചിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. അതുകൊണ്ടുതന്നെ അമിതഭാരമുണ്ടാക്കുന്ന ജോലി ഇല്ലെന്ന് വ്യക്തമായതിനെ തുടർന്നായിരുന്നു അച്ചടക്ക നടപടി.

ഔദ്യോഗി തകൃത്യനിർവ്വഹണത്തിൽനിന്ന് ഒഴിഞ്ഞുനിന്നാൽ സ്ഥലംമാറ്റം ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് ഇത്തരത്തിൽ ജോലി ചെയ്യാതിരുന്നതെന്നാണ് സസ്പെൻഷനെന്ന് ഉത്തരവിൽ ഗുരുതര കൃത്യ വിലോപമെന്ന രീതിയിൽ ചൂണ്ടിക്കാട്ടി പറയുന്നുണ്ട്.