ആറളം ഫാമിൽകാട്ടാന ആക്രമണം: വനപാലകർ സഞ്ചരിച്ച ജീപ്പ് തല കീഴായി മറിച്ചിട്ടു
ആറളം ഫാമിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാന ആക്രമണം തുടരുന്നു.വനംവകുപ്പ് ജീവനക്കാർ സഞ്ചരിച്ച ജീപ്പ് കാട്ടാന തകർത്തു. വാഹനത്തിന് ഉള്ളിലുണ്ടായിരുന്ന അഞ്ച് ജീവനക്കാർക്ക് പരിക്കുണ്ട്
ഇരിട്ടി : ആറളം ഫാമിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാന ആക്രമണം തുടരുന്നു.വനംവകുപ്പ് ജീവനക്കാർ സഞ്ചരിച്ച ജീപ്പ് കാട്ടാന തകർത്തു. വാഹനത്തിന് ഉള്ളിലുണ്ടായിരുന്ന അഞ്ച് ജീവനക്കാർക്ക് പരിക്കുണ്ട്. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ശനിയാഴ്ച്ച പുലർച്ചെയാണ് സംഭവം. വനംവകുപ്പിന്റെ ജീപ്പിന് നേരെ ഓടിയടുത്ത കാട്ടാനയാണ് ജീപ്പ് തകർത്തത്. ആന വരുന്നത് കണ്ട് ജീവനക്കാർ വാഹനത്തിൽനിന്ന് ഇറങ്ങി ഓടിയതിനാൽ വലിയ അപകടം ഒഴിവായി.
ഇതിനിടെ വനത്തിലേക്ക് തുരുത്തിയിട്ടുംആറളം പൂക്കുണ്ട് മേഖലയിൽ കാട്ടാനയുടെ ശല്യം തുടരുകയാണ് രാത്രികാലങ്ങളിലും പുലർകാലങ്ങളിലും ആനകളെ തുരത്താൻ ആർ ആർ ടി സംഘം പട്രോളിങ് നടത്താറുണ്ട്. ആറളം മേഖലയിൽ പ്രശ്‌നക്കാരനായ മോഴയാനയാണ് വാഹനത്തിന് നേരെ അക്രമം അഴിച്ചുവിട്ടത് വാഹനത്തിലുണ്ടായിരുന്ന അഞ്ച് വനം വകുപ്പ് ജീവനക്കാർ തലനാരിഴയ്ക്കാണ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടത്. ഇതു വരെയായി 15 പേരാണ് ആറളം ഫാമിൽ കഴിഞ്ഞ കുറെക്കാലത്തിനിടെ കൊല്ലപ്പെട്ടത്.