കാട്ടാനക്കലിയിൽ ആറളം നടുങ്ങുന്നു: ഫാമിൽ തമ്പടിച്ചത് നാൽപതോളം കാട്ടാനകൾ
കാട്ടാനക്കലിയിൽ ആദിവാസികളും പിന്നോക്കക്കാരും താമസിക്കുന്ന ആറളം ഫാം പുനരധിവാസ മേഖല നടുങ്ങി. നാൽപതോളം കാട്ടാനകൾ കർണ്ണാടകവനത്തിൽ നിന്നും ആറളം ഫാം പുനരധിവാസ മേഖലയിലെ കൃഷിയിടങ്ങളിൽ തമ്പടിച്ചിട്ടുണ്ടെന്നാണ് വിവരം നേരത്തെ ഓപ്പറേഷൻ എലഫൻ്റ് ഹണ്ടെന്ന പേരിൽ കാട്ടാനകളെ വനം വകുപ്പ് തുരത്തിയിരുന്നുവെങ്കിലും ഇവ വീണ്ടും മടങ്ങിവന്നു. ഇവയ്ക്കു മുൻപിൽ ജീവഭയത്തോടെ കഴിയുകയാണ് ഫാം ബ്ളോക്കിലെ അന്തേവാസികൾ.
ഇരിട്ടി : കാട്ടാനക്കലിയിൽ ആദിവാസികളും പിന്നോക്കക്കാരും താമസിക്കുന്ന ആറളം ഫാം പുനരധിവാസ മേഖല നടുങ്ങി. നാൽപതോളം കാട്ടാനകൾ കർണ്ണാടകവനത്തിൽ നിന്നും ആറളം ഫാം പുനരധിവാസ മേഖലയിലെ കൃഷിയിടങ്ങളിൽ തമ്പടിച്ചിട്ടുണ്ടെന്നാണ് വിവരം നേരത്തെ ഓപ്പറേഷൻ എലഫൻ്റ് ഹണ്ടെന്ന പേരിൽ കാട്ടാനകളെ വനം വകുപ്പ് തുരത്തിയിരുന്നുവെങ്കിലും ഇവ വീണ്ടും മടങ്ങിവന്നു. ഇവയ്ക്കു മുൻപിൽ ജീവഭയത്തോടെ കഴിയുകയാണ് ഫാം ബ്ളോക്കിലെ അന്തേവാസികൾ.
കൈ ക്കാലുകൾ ഒടിഞ്ഞ നിലയിലാണ്. മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ അടിയന്തിര ധനസഹായമായി അനുവദിച്ചിട്ടുണ്ട്. പ്രദേശവാസികളുടെ പ്രതിഷേധം തണുപ്പിക്കുന്നതിനായി ആറളത്ത് വനം വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ വൈകിട്ട് സർവ്വകക്ഷി യോഗം ചേരും. ഇതിന് മുന്നോടിയായി കണ്ണൂർ കലക്ടറുടെ നേതൃത്വത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ ദുരന്ത നിവാരണ സമിതി യോഗവും ചേർന്നു. ആറളത്ത് ആന മതിൽ നിർമ്മാണം വൈകുന്നതും അടിക്കാടുകൾ വെട്ടി മാറ്റാത്തതുമാണ് ജനവാസ കേന്ദ്രങ്ങളിലേക്ക് കാട്ടാന ഇറങ്ങാൻ കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നു.