ഇടമലക്കുടിയിൽ 1803 വോട്ടർമാരും 41 സ്ഥാനാർത്ഥികളും
സംസ്ഥാനത്തെ ഏക പട്ടികവർഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയിൽ തിരഞ്ഞെടുപ്പിലുള്ളത് ആകെ 1803 വോട്ടർമാരും 41 സ്ഥാനാർത്ഥികളും. ഡീലിമിറ്റേഷനു ശേഷം രൂപീകരിച്ച കവക്കാട്ടുകുടി വാർഡ് കൂടി ചേർത്ത് ഇപ്പോൾ 14 വാർഡുകളാണ് ഇടുക്കി ജില്ലയിലെ ഇടമലക്കുടിപഞ്ചായത്തിലുള്ളത്. 14 വാർഡുകളും പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ളതാണ്.
ഇടുക്കി : സംസ്ഥാനത്തെ ഏക പട്ടികവർഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയിൽ തിരഞ്ഞെടുപ്പിലുള്ളത് ആകെ 1803 വോട്ടർമാരും 41 സ്ഥാനാർത്ഥികളും. ഡീലിമിറ്റേഷനു ശേഷം രൂപീകരിച്ച കവക്കാട്ടുകുടി വാർഡ് കൂടി ചേർത്ത് ഇപ്പോൾ 14 വാർഡുകളാണ് ഇടുക്കി ജില്ലയിലെ ഇടമലക്കുടിപഞ്ചായത്തിലുള്ളത്. 14 വാർഡുകളും പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ളതാണ്.
893 സ്ത്രീവോട്ടർമാരും 910 പുരുഷ വോട്ടർമാരുമാണുള്ളത്. 20 സ്ത്രീകളും 21 പുരുഷന്മാരുമാണ് മത്സരിക്കുന്നത്. മീൻകുത്തികുടി,നൂറാടികുടി, പരപ്പയാർകുടി, തെക്കേഇഡലിപ്പാറകുടി, സൊസൈറ്റികുടി, അമ്പലപ്പടികുടി, കവക്കാട്ടുകുടി എന്നീ വാർഡുകൾ വനിതാസംവരണമാണ്. 14 പോളിംഗ് ബൂത്തുകളിലേക്കും കൂടി ഏകദേശം 56 പോളിംഗ് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുന്നത്.
മൂന്നാർ ഗ്രാമപഞ്ചായത്തിലെ ഒരു വാർഡാണ് 2010 ൽ ഇടമലക്കുടി ഗ്രാമപഞ്ചായത്തായി രൂപീകരിച്ചത്. 2010 മുതൽ ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. കിലോമീറ്ററുകളോളം നടന്നു വേണം പോളിംഗ് സാമഗ്രികളുമായി ഉദ്യോഗസ്ഥർക്ക് പോളിങ് സ്റ്റേഷനുകളിലെത്താൻ.ഇടമലക്കുടിയിലെ പ്രതികൂലകാലാവസ്ഥകണക്കിലെടുത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഏഴ് സെക്ടറൽ അസിസ്റ്റന്റുമാരെ നിയോഗിക്കും. സുഗമവും സുരക്ഷിതവുമായ വോട്ടെടുപ്പിന്‌പോളിംഗ് ബൂത്തിൽ താല്ക്കാലിക ഫെൻസിംഗ്, വനംവകുപ്പിലെ ആർ ആർ റ്റിയുടെ സേവനം എന്നിവ ഉറപ്പുവരുത്തും.