പത്തനംതിട്ട ജില്ലയിലെ പാൽ ഉൽപാദനത്തിൽ വൻ ഇടിവ്
പത്തനംതിട്ട: ജില്ലയിലെ പാൽ ഉൽപാദനത്തിൽ വൻ ഇടിവ്. മുൻവർഷം പ്രതിദിനം 50,000-60,000 ലിറ്റർവരെയായിരുന്നു ഉൽപാദനമെങ്കിൽ ഇപ്പോഴിത് 36,000 ലിറ്ററായി കുറഞ്ഞു. ജില്ല ക്ഷീരസംഗമത്തെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ച വാർത്തസമ്മേളനത്തിൽ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി. അനിതയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലയിൽ 167 ക്ഷീര സംഘങ്ങളാണ് പ്രവർത്തിക്കുന്നത്.
എന്നാൽ, ഇതിൽ സജീവമായുള്ളത് 50 എണ്ണം മാത്രമാണെന്നും ഇവർ പറഞ്ഞു. പശു വളർത്തലിലേക്ക് പുതിയ തലമുറ വരാത്തതാണ് പാൽ ഉൽപാദനം കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ. ഉൽപാദനച്ചെലവ് വർധിച്ചതോടെ അടുത്തിടെ നിരവധി കർഷകർ പശുവളർത്തൽ ഉപേക്ഷിച്ചിരുന്നു.