വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ പകരം തീരുവ ; ട്രംപിന്റെ നടപടിയെ വിമര്‍ശിച്ച് സുപ്രീം കോടതി

trump
trump

നേരത്തേ കേസ് വാദം കേള്‍ക്കാന്‍ താന്‍ നേരിട്ടെത്തും എന്നാണ് ട്രംപ് പറഞ്ഞിരുന്നതെങ്കിലും പിന്നീട് ഈ പ്രസ്താവന പിന്‍വലിച്ചു.

വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ പകരം തീരുവ ഏര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിക്ക് എതിരെ ശക്തമായ വിമര്‍ശനം നടത്തി യു എസ് സുപ്രീംകോടതി. പകരം തീരുവ ഏര്‍പ്പെടുത്തിയതിന് കാരണമായി യു എസ് ഭരണകൂടം ഉന്നയിച്ച വാദങ്ങള്‍ അംഗീകരിക്കാവുന്നതാണോ എന്നതില്‍ സംശയമുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

tRootC1469263">

രാജ്യ താത്പര്യം സംരക്ഷിക്കാനും അമേരിക്കയുടെ സാമ്പത്തിക രംഗം തകര്‍ച്ചയിലേക്ക് പോകാതിരിക്കാനും ആണ് പകരം തീരുവ വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയത് എന്നായിരുന്നു പ്രസിഡന്റ് അഡ്മിസ്‌ട്രേഷന് വേണ്ടി ഹാജരായ യു എസ് സോളിസിറ്റര്‍ ജനറല്‍ ജോണ്‍ സൗവറിന്റെ വാദം. കേസിലിപ്പോഴും കോടതിയില്‍ വാദം തുടരുകയാണ്.

നേരത്തേ കേസ് വാദം കേള്‍ക്കാന്‍ താന്‍ നേരിട്ടെത്തും എന്നാണ് ട്രംപ് പറഞ്ഞിരുന്നതെങ്കിലും പിന്നീട് ഈ പ്രസ്താവന പിന്‍വലിച്ചു. ട്രംപിന്റെ തീരുവകള്‍ ചട്ടവിരുദ്ധമാണെന്ന് നേരത്തേ യു എസ് കോര്‍ട്ട് ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡ് വിധിച്ചിരുന്നു. സുപ്രീംകോടതി വിധി ഇന്ത്യ ഉള്‍പ്പടെ വിവിധ രാജ്യങ്ങള്‍ക്ക് നിര്‍ണായകമാണ്. തീരുവ ചട്ടവിരുദ്ധമാണെന്ന് യു എസ് സുപ്രീംകോടതി വിധിച്ചാല്‍ വാങ്ങിയ പകരം തീരുവ മുഴുവന്‍ ട്രംപ് ഭരണകൂടം തിരിച്ച് കൊടുക്കണ്ടി വരുമെന്നതാണ് യാഥാര്‍ഥ്യം.

Tags