കരീബിയൻ ദ്വീപിലെ മെലിസ ചുഴലിക്കാറ്റ് : മരണസംഖ്യ ഉയരുന്നു

കരീബിയൻ ദ്വീപിലെ മെലിസ ചുഴലിക്കാറ്റ് : മരണസംഖ്യ ഉയരുന്നു
kareebiyan
kareebiyan

കിംഗ്സ്റ്റൺ: കരീബിയൻ ദ്വീപുകളിൽ ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളിലൊന്നായ മെലിസ ആഞ്ഞടിച്ചതിനെ തുടർന്ന് ഹെയ്തിയിലും ജമൈക്കയിലും മരണസംഖ്യ ഉയരുന്നു. ഹെയ്തിയിൽ കുറഞ്ഞത് 30 പേരും ജമൈക്കയിൽ കുറഞ്ഞത് 19 പേരും മരിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തിരച്ചിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെങ്കിലും ദുരിതബാധിത പ്രദേശങ്ങളിലേക്ക് എത്താനുള്ള ശ്രമങ്ങൾ പരാജയപ്പെടുന്നതിനെ തുടർന്ന് മരണസംഖ്യ ഉയരുന്നതായാണ് റി​പ്പോർട്ട്.

tRootC1469263">

ജമൈക്കയിൽ, മുഴുവനായും ഒറ്റപ്പെട്ടുപോയ പ്രദേശങ്ങൾ ഉണ്ടെന്നും പടിഞ്ഞാറൻ പ്രദേശങ്ങളിൽ വിനാശകരമായ കാഴ്ചകളാണെന്നും അധികൃതർ പറഞ്ഞു. ദ്വീപിന്റെ മിക്ക ഭാഗങ്ങളിലും വൈദ്യുതി നിലച്ചിരിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ നിന്നും ചെളിയിൽ നിന്നും തകർന്ന വീടുകളും സാധനങ്ങളും വീണ്ടെടുക്കാൻ അധികൃതർ ശ്രമം നടത്തുന്നതിനിടയിലും ആയിരക്കണക്കിന് ആളുകൾ സഹായത്തിനായി നിലവിളിക്കുകയാണ്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ദിവസങ്ങളായി കുടി വെള്ളമില്ല. ഭക്ഷണത്തിനും കടുത്ത ക്ഷാമം അനുഭവപ്പെടുന്നു. 

ജമൈക്കൻ തലസ്ഥാനമായ കിംഗ്സ്റ്റണിലെ പ്രധാന വിമാനത്താവളം സാധാരണ നിലയിലായതോടെ പുറത്തുനിന്നുള്ള സഹായ സാമഗ്രികൾ കൂടുതൽ വേഗത്തിൽ അവിടേക്ക് ​എത്തിത്തുടങ്ങി. എന്നാൽ, മാനുഷിക സഹായം ഏറ്റവും ആവശ്യമുള്ള സ്ഥലത്തിന് സമീപമുള്ള ചെറിയ പ്രാദേശിക വിമാനത്താവളങ്ങൾ ഭാഗികമായി മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. അതിനാൽ, സഹായ ഏജൻസികളും സൈന്യവും കിംഗ്സ്റ്റണിൽ നിന്ന് റോഡ് വഴി അടിയന്തരമായി ആവശ്യസാധനങ്ങൾ എത്തിക്കുന്നുണ്ട്. എന്നാൽ, അവയിൽ പലതിനും കടന്നുപോവാൻ കഴിയാത്ത അവസ്ഥയിലാണ്.

Tags