ഹജ്ജിന് കൂടുതൽ തീർഥാടകർ ഇന്തോനേഷ്യയിൽ നിന്ന്
ഹജ്ജിന് കൂടുതൽ തീർഥാടകർ ഇന്തോനേഷ്യയിൽനിന്ന്. മുഴുവൻ രാജ്യങ്ങൾക്കും നിശ്ചയിച്ച തീർഥാടകരുടെ എണ്ണം സൗദി ഹജ്ജ് ഉംറ മന്ത്രാലയം തീരുമാനിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.ഈ വർഷം വിദേശ, ആഭ്യന്തര തീർഥാടകരടക്കം 10 ലക്ഷം തീർഥാടകർക്കാണ് അനുമതി. ഇതിൽ 8,50,000 പേർ അഥവാ 85 ശതമാനം പേർ വിദേശങ്ങളിൽനിന്നുള്ളവരായിരിക്കും. ബാക്കിയുള്ളവർ ആഭ്യന്തര തീർഥാടകരും. മുമ്പ് അനുവദിച്ച മൊത്തം ക്വോട്ടയുടെ 45.2 ശതമാനമാണ് ഓരോ രാജ്യത്തിനും നൽകിയ അനുമതി.
പതിവുപോലെ ഇത്തവണയും കൂടുതൽ തീർഥാടകർ എത്തുക ഇന്തോനോഷ്യയിൽനിന്നായിരിക്കും. 1,000,51 പേരെയാണ് ഇന്തോനേഷ്യയിൽനിന്ന് പ്രതീക്ഷിക്കുന്നത്.