ജി. സുധാകരൻ്റെത് പാർട്ടി വിരുദ്ധമായ നീക്കമല്ല : ഇ പി ജയരാജൻ
കണ്ണൂർ : മുതിർന്ന സി. പി. എം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരനെതിരായ സൈബർ ആക്രമണത്തിനെതിരെ പ്രതികരണവുമായി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗമായ ഇ പി ജയരാജൻ. 'ജി സുധാകരന്റേത് പാർട്ടി വിരുദ്ധമായ നീക്കമല്ല. സുധാകരൻ പറഞ്ഞതിൽ കൂടുതൽ വ്യക്തത നിങ്ങൾ അദ്ദേഹത്തോട് തന്നെ തേടണം. ജി സുധാകരനെതിരെ സൈബർ ആക്രമണം ആര് നടത്തിയെന്ന എനിക്ക് അറിയില്ല. സൈബർ ആക്രമണം ആര് നടത്തിയാലും തെറ്റാണെന്നും', ഇ പി ജയരാജൻ പറഞ്ഞു.
tRootC1469263">ശബരിമലയിൽ നടന്നത് മഹാ കള്ളത്തരമാണ് ഇത്തരം പ്രവണതകൾ സർക്കാർ വെച്ചുപൊറുപ്പിക്കില്ലെന്നും ഇതിനുമുൻപ് ഏതെങ്കിലും അമ്പലം കട്ടുമുടിച്ചിട്ടുണ്ടോയെന്നും ഇ പി ജയരാജൻ ചോദിച്ചു. ഇപ്പോഴാണ് ആ കൊള്ള കണ്ടുപിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ.സി വേണുഗോപാൽ ഡൽഹിയിൽ എത്ര കാലമായി പ്രവർത്തിക്കുന്നു. ബി.ജെ.പി വിരുദ്ധ ശക്തികളെ ഒന്നിപ്പിക്കാനല്ല കോൺഗ്രസ് ശ്രമിക്കുന്നത്. അതുകൊണ്ടു
ബിഹാറിൽ തോറ്റ് തൊപ്പിയിട്ട് വരുമെന്ന് ഇ പി ജയരാജൻ പരിഹസിച്ചു.
ബിജെപി വിരുദ്ധ പാർട്ടികളെ ഒന്നിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കാതെഇപ്പോഴും സീറ്റിനായി വിലപേശുകയാണെന്ന് ഇ പി ജയരാജൻ പറഞ്ഞു. ആറ് മാസം കഴിഞ്ഞാൽ കേരളത്തിൽ ഭരണം മാറുമെന്നാണ് പറയുന്നത്. തപസ്സ് ചെയ്താലും കോൺഗ്രസ് തിരിച്ചുവരില്ല. കേരളത്തിൽ കോൺഗ്രസിന്റെ അദ്ധ്യായം അടഞ്ഞു കഴിഞ്ഞുവെന്നുംഅദ്ദേഹം പറഞ്ഞു. ഷാഫി പറമ്പിൽ എംപിയുടേത് അഹങ്കാരവും ധിക്കാരവും താൻ പ്രമാണിത്തവുമാണെന്ന് ഇ പി ജയരാജൻ പറഞ്ഞു. കോൺഗ്രസ് നേതൃത്വം ഷാഫിയെ ഉപദേശിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പേരാമ്പ്രയിൽ കോൺഗ്രസിന്റെ ഉദ്ദേശം സംഘർഷം ഉണ്ടാക്കലായിരുന്നു.
ലീഗിനെ ഏൽപ്പിച്ച് കലാപത്തിന് ശ്രമിച്ചു. കോൺഗ്രസ് എത്തിയത് വടിയും ആയുധങ്ങളുമായാണെന്നും ഷാഫി പറമ്പിൽഎംപിയുടേത് അഭിനയമായിരുന്നുവെന്നും ഇ പി ജയരാജൻ പറഞ്ഞു.
.jpg)

