ഇലക്ഷൻ ടൈമിൽ കറക്റ്റായി പൊട്ടി ഇ.പി ബോംബ്; പിന്നിലാരെന്ന ചോദ്യം സി.പി.എമ്മിൽ ഉയരുന്നു

EP bomb exploded right at election time; The question of who is behind is raised in CPM
EP bomb exploded right at election time; The question of who is behind is raised in CPM

കണ്ണൂർ:ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് പോളിംഗ് ദിനത്തിൽ മുതിർന്ന നേതാവും സിപിഎം കേന്ദ്രകമ്മറ്റി അംഗവുമായ ഇപി ജയരാജന്റെ ആത്മകഥയിലെ പ്രസക്ത ഭാഗങ്ങൾ പുറത്ത് വിട്ടത് ആസുത്രിത ഗുഡാലോചനയാണെന്ന ആരോപണം ശക്തമാകുന്നു. പാർട്ടി മുഖ്യധാരയിലില്ലാത്ത ഇ.പിയെ കേന്ദ്രീകരിച്ച് ചില ഒളിയുദ്ധങ്ങൾ ഇപ്പോഴും നടക്കുന്നുവെന്നതിൻ്റെ വ്യക്തമായ സൂചനയാണ് ആത്മകഥയിലെ പ്രസക്ത ഭാഗങ്ങൾ പുറത്ത് വന്നതിലൂടെ സൂചന നൽകുന്നത്. ഇതോടെ ഉപതെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തില്ലാതിരുന്ന ഇ.പി ഇപ്പോൾ പോളിങ് ദിനത്തിൽ ചർച്ചയായി മാറിയിരിക്കുകയാണ്.

എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതിൽ പ്രയാസമുണ്ടെന്നും പാർട്ടി തന്നെ മനസി ലാക്കിയില്ലെന്നുമടക്കം തുറന്നടിക്കുന്ന ജയരാജന്റെ 'കത്തിപ്പടരാൻ കട്ടൻ ചായയും പരിപ്പ് വടയും' എന്ന ഡിസി ബുക്ക് പ്രസിദ്ധീകരിക്കുന്ന ആത്മകഥയിലെ ഭാഗങ്ങൾ പുറത്ത് വന്നു. ബിജെപി നേതാവ് പ്രകാശ്  ജാവ്ദേക്കർ കൂട്ടിക്കാഴ്ച്ച വിവാദമാക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ആത്മകഥയിലെ പ്രധാന പരാമർശം. പാലക്കാടെ സ്ഥാനാർത്ഥി പി സരിൻ അവസരവാദിയാണെന്നും പുസ്തകത്തിൽ വിമർശനമുണ്ട്. ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറുമായുളള കൂടിക്കാഴ്ചയിൽ തൻ്റെ നിലപാട് കേന്ദ്ര കമ്മിറ്റിയിൽ വിശദീകരിച്ചു. കൂടിക്കാഴ്ച വ്യക്തിപരമായിരുന്നു. ഒന്നര വർഷത്തിന് ശേഷം അതു വിവാദമാക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. 

EP bomb exploded right at election time; The question of who is behind is raised in CPM

ബിജെപി നേതാവായ ശോഭ സുരേന്ദ്രൻ പറഞ്ഞത് പച്ച കള്ളം. അവരെ കണ്ടത് ഒരു തവണ മാത്രമാണ്'. അതും പൊതു സ്ഥലത്ത് വെച്ചായിരുന്നു കണ്ടതെന്നും പാർട്ടി തന്നെ മനസ്സിലാക്കിയില്ലെന്നും ഇപി തുറന്നടിക്കുന്നു. പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി സരിനെതിരെ കടുത്ത വിമർശനവും പുസ്തകത്തിൽ ഇപി ഉന്നയിക്കുന്നു. പി. സരിൻ അവസര വാദിയാണ്. സ്വതന്ത്രർ വയ്യാവേലിയാകുന്നത്  ''ഓർക്കണം. ഇ എം എസ്‌ തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. പിവി അൻവറിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ഇപി സരിന്റെ സ്ഥാനാർത്ഥിത്വത്തെ വിമർശിക്കുന്നത്.

ദേശാഭിമാനി ബോണ്ട് വിവാദവും ഇപി പുസ്തകത്തിൽ പരാമർശിക്കുന്നു. വിവാദ വ്യവസായി സാന്റിയാഗോ മാർട്ടിനുമായി ഞാൻ ഒരു ചർച്ചയും നടത്തിയില്ല. ചർച്ച ചെയ്തത് മാർക്കറ്റിംഗ് മേധാവി വേണുഗോപാലായിരുന്നു. സെക്രട്ടറിയേറ്റ് തീരുമാനം അനുസരിച്ചാണ് ബോണ്ടായി  രണ്ടുകോടി മുൻകൂർ വാങ്ങിയത്. പക്ഷേ  പ്രശ്നം വഷളാക്കിയത് അന്ന് പാർട്ടിക്കുളളിൽ നിലനിവന്ന വിഭാഗീയതയാണ്. വി എസ് അച്യുതാനന്ദൻ ഇത് ആയുധമാക്കി.

താൻ മരിക്കും വരെ സിപിഎമ്മായിരിക്കുമെന്നും പാർട്ടി വിടുമെന്ന് സ്വപ്നം കണ്ടാൽ ഞാൻ മരിച്ചുവെന്നർത്ഥമെന്നും ഇപി പുസ്തകത്തിൽ പരാമർശിക്കുന്നു. ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്ന 'കത്തിപ്പടരാൻ കട്ടൻ ചായയും പരിപ്പ് വടയും' എന്ന പുസ്തകത്തിലെ പരാമർശങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ദിവസം താൻ ബി.ജെ.പി പ്രഭാരി പ്രകാശ് ജാവേദ്ക്കറുമായി മകൻ്റെ ആക്കുളത്തെ ഫ്ളാറ്റിൽ നിന്നും കണ്ടിരുന്നുവെന്ന് ഇപി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് വിവാദമായിരുന്നു. അന്ന് എൽ.ഡി.എഫ് കൺവീനറായിരുന്നു ഇപി ജയരാജൻ.ഇതിന് ശേഷം നടക്കുന്ന മറ്റൊരു തെരഞ്ഞെടുപ്പിൽ മുന്നണിയുടെ പദവിയില്ലെങ്കിലും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പിയുടെ വെളിപ്പെടുത്തലുകൾ വിവാദമായി മാറുകയായിരുന്നു.

Tags