ബൈജു രവീന്ദ്രന്‍ ഇന്ത്യയില്‍ നിന്നും മുങ്ങിയോ? സഹസ്രകോടികളുടെ ആസ്തിയില്‍ നിന്നും തകര്‍ച്ചയുടെ ആഴങ്ങളിലേക്ക് പതിച്ച കണ്ണൂര്‍ സ്വദേശി

byju raveendran
byju raveendran

 

മുംബൈ: കണ്ണടച്ച് തുറക്കുംമുന്‍പേ സഹസ്രകോടികളുടെ ആസ്തിനേടിയ കണ്ണൂര്‍ സ്വദേശിയും ബൈജൂസിന്റെ സ്ഥാപകനുമായ ബൈജു രവീന്ദ്രന്‍ ഇന്ത്യയില്‍ നിന്നും ദുബായിലേക്ക് കടന്നെന്ന് റിപ്പോര്‍ട്ട്. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നെന്ന രഹസ്യ സൂചന ലഭിച്ചതോടെ ബൈജു രാജ്യം വിടുകയായിരുന്നെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

tRootC1469263">

ബൈജു രാജ്യംവിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ബ്യൂറോ ഓഫ് എമിഗ്രേഷനോട് ഇഡി നിര്‍ദ്ദേശിക്കുമ്പോഴേക്കും ഇയാള്‍ നാടുവിട്ടിരുന്നു. ഫെമ പ്രകാരം 9,362.35 കോടി രൂപയുടെ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം നവംബറില്‍ ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനും ബൈജു രവീന്ദ്രനും ഇ.ഡി കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.

ഏതുരീതിയിലും ബൈജൂസിനെ കരകയറ്റാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെയാണ് നിയമത്തിന്റെ പിടിയിലകപ്പെടാതിരിക്കാന്‍ ബൈജു രാജ്യം വിട്ടതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ബൈജു ഉടന്‍ തിരിച്ചെത്തുമെന്നും ബിസിനസ് ആവശ്യത്തിനായാണ് ദുബായിലേക്ക് പോയതെന്നും ഇയാളുമായി അടുപ്പമുള്ളവര്‍ വിശദീകരിക്കുന്നു.

ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ബോര്‍ഡിനെ പുറത്താക്കാന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് അടക്കമുള്ള നിക്ഷേപകരുടെ അസാധാരണ പൊതുയോഗം വിളിച്ചിരിക്കെ ഇയാള്‍ രാജ്യംവിട്ടത് ദുരൂഹതകള്‍ക്കിയാക്കിയിട്ടുണ്ട്. നേരത്തെ രാജ്യത്തെ ഭൂരിഭാഗം ഓഫീസുകളും ബൈജൂസ് അടച്ചുപൂട്ടിയിരുന്നു. നിവാരമില്ലാത്ത വിദേശ കമ്പനികള്‍ ഏറ്റെടുത്തതാണ് ബൈജൂസിന്റെ തകര്‍ച്ചയ്ക്ക് കാരണമായതെന്ന് പറയുന്നു.

ബെംഗളൂരു ആസ്ഥാനമായുള്ള വിദ്യാഭ്യാസ ടെക്നോളജി സ്ഥാപനമായ ബൈജൂസിന്റെ ഓഫീസുകളിലും സിഇഒ ബൈജു രവീന്ദ്രന്റെ വസതിയിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ പരിശോധന നടത്തിയിരുന്നു. 2011 മുതല്‍ 2023 വരെയുള്ള കാലയളവില്‍ കമ്പനിക്ക് 28,000 കോടി രൂപയുടെ (ഏകദേശം) നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചിട്ടുണ്ട്. ഇതേ കാലയളവില്‍ വിവിധ വിദേശ സ്ഥാപനങ്ങളിലേക്ക് ഏകദേശം 9,754 കോടി രൂപ കമ്പനി അയച്ചിട്ടുണ്ടെന്നും ഇഡി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

സ്വകാര്യ വ്യക്തികളില്‍ നിന്ന് ലഭിച്ച വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്. ബൈജു രവീന്ദ്രന് നിരവധി സമന്‍സുകള്‍ അയച്ചെങ്കിലും അദ്ദേഹമത് അവഗണിക്കുകയാണ് ചെയ്തത്. ഒരിക്കല്‍ പോലും ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ തയ്യാറായില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2020-21 സാമ്പത്തിക വര്‍ഷം മുതല്‍ കമ്പനി അതിന്റെ സാമ്പത്തിക പ്രസ്താവനകള്‍ തയ്യാറാക്കിയിട്ടില്ല. അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്തിട്ടുമില്ല.

 

Tags