തിരുവനന്തപുരത്ത് ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച രണ്ടുപേർ പിടിയിൽ

arrest8
arrest8

നേമം: ഗൃഹനാഥനെ വ്യക്തിവിരോധംമൂലം തട്ടിക്കൊണ്ടുപോയി ആക്രമിച്ചകേസിൽ നിരവധി ക്രിമിനല്‍ക്കേസുകളിലെ പ്രതിയും കൂട്ടാളികളില്‍ ഒരാളും പിടിയില്‍. കരമന ബണ്ട്‌റോഡ് സ്വദേശി അമ്മയ്‌ക്കൊരു മകന്‍ സോജു എന്ന അജിത്കുമാര്‍ (43), കാലടി ആറ്റുപുറം സ്വദേശി വിഷ്ണു (42) എന്നിവരാണ് പിടിയിലായത്.

ദിവസങ്ങള്‍ക്കു മുമ്പാണ് കേസിന്നാസ്പദമായ സംഭവം. പേട്ട സ്വദേശിയുടെ ഭൂമിയിൽനിന്ന് ചെമ്മണ്ണ് കടത്തുന്നതിന് ലോഡ് ഒന്നിന് 1000 രൂപ വീതം നല്‍കണമെന്ന് സംഘം ആവശ്യപ്പെട്ടു. ഇത് എതിര്‍ത്തതോടെയാണ് ഇയാളെ സോജുവിന്റെ വീട്ടിലെത്തിച്ച് നാലുപേർ ചേര്‍ന്ന് മർദിച്ചത്.

Tags