മലപ്പുറത്ത് പ്രവാസിയുടെ വീട്ടിലെ 350 പവൻ സ്വർണാഭരണം കവർന്ന കേസ് ; പ്രതികൾ പിടിയിൽ
മലപ്പുറം: മലപ്പുറം പൊന്നാനിയിലെ പ്രവാസിയുടെ വീട്ടിലെ 350 പവൻ സ്വർണാഭരണം കവർന്ന കേസിൽ മൂന്നു പ്രതികൾ പിടിയിൽ. പൊന്നാനി സ്വദേശികളായ സുഹൈൽ, നാസർ പാലക്കാട് സ്വദേശി മനോജ് എന്നിവരാണ് പൊലീസ് പിടിയിലായത്.
കഴിഞ്ഞ ഏപ്രിൽ മാസം 13നാണ് കവർച്ച വിവരം പുറത്തറിഞ്ഞത്. അതേസമയം, പ്രതികൾ അറസ്റ്റിലായ സാഹചര്യത്തിൽ സ്വർണം കണ്ടെടുക്കാനുള്ള ശ്രമം തുടരുന്നതായി പൊലീസ് അറിയിച്ചു. പൊന്നാനി സ്വദേശി മണൽതറയിൽ രാജീവിന്റെ വീട്ടിലാണ് കവർച്ച നടന്നത്.
വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 350 പവനോളം സ്വർണം നഷ്‌ടമായിരുന്നു. രാജീവും കുടുംബവും വിദേശത്താണ് താമസിക്കുന്നത്. വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് കവർച്ച നടന്ന വിവരം മനസിലാക്കിയത്. ഉടൻ തന്നെ വിവരം വീട്ടുകാരെയും പൊലീസുകാരെയും അറിയിച്ചു. സംഭവത്തിൽ പൊന്നാനി പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപത്ത് താമസിക്കുന്ന മണല്‍തറയില്‍ രാജീവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കുടുംബത്തോടൊപ്പം ദുബായില്‍ താമസിക്കുന്ന രാജീവും കുടുബവും മാർച്ച് മാസം അവസാനമാണ് നാട്ടില്‍ വന്ന് തിരിച്ച് പോയത്. ശനിയാഴ്ച വൈകീട്ട് 4 മണിയോടെ വീട് വൃത്തിയാക്കാനായി എത്തിയ ജോലിക്കാരിയാണ് വീടിന്റെ പുറക് വശത്തെ ഗ്രില്ല് പൊട്ടിച്ച നിലയില്‍ കണ്ടത്.
അകത്ത് കയറി നോക്കിയപ്പോള്‍ റൂമുകളും അലമാരകളും തുറന്നിട്ട നിലയില്‍ കാണുകയായിരുന്നു. ഇവര്‍ വിവരം അറിയിച്ചതനുസരിച്ച് ബന്ധുക്കളെത്തി രാജീവിനെ വിളിച്ച് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലോക്കറില്‍ സൂക്ഷിച്ച 2 കോടിയോളം രൂപ വില വരുന്ന 350 പവനോളം സ്വര്‍ണ്ണം മോഷണം പോയതായി അറിയുന്നത്.