തലശേരിയിലെ ഇരട്ട കൊലപാതകം: മൂന്ന് പേർ കസ്റ്റഡിയിൽ
തലശേരി:തലശേരിയിൽ സിപിഎം പ്രാദേശിക നേതാവ് ഉൾപ്പെടെ രണ്ടു പേർ കുത്തേറ്റു മരിച്ച കേസിൽ മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍. തലശേരി ഇല്ലിക്കുന്ന് സ്വദേശികളായ ജാക്സണ്, ഫര്ഹാന്, നവീന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രധാന പ്രതി പാറായി ബാബുവിനായി ഊര്‍ജിതമായ തെരച്ചിലാണ് നടക്കുന്നത്. കൊലപാതകം ലഹരി വില്പന തടഞ്ഞതിനുള്ള വിരോധ മൂലമെന്ന് പോലീസ് പറയുന്നു.
തലശേരി നെട്ടൂർ ഇല്ലിക്കുന്ന് ത്രിവർണ ഹൗസിൽ കെ. ഖാലിദ് (52), സഹോദരീഭർത്താവും സിപിഎം നെട്ടൂർ ബ്രാഞ്ച് അംഗവുമായ നെട്ടൂർ പൂവനാഴി വീട്ടിൽ ഷമീർ (40) എന്നിവരാണു മരിച്ചത്. സാരമായി പരിക്കേറ്റ ഇവരുടെ സുഹൃത്ത് നിട്ടൂർ സാറാസ് വീട്ടിൽ ഷാനിബിനെ (29) തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലഹരിവില്പന ചോദ്യംചെയ്ത ഷമീറിന്റെ മകൻ ഷബീലിനെ (20) ബുധനാഴ്ച ഉച്ചയ്ക്ക് നെട്ടൂർ ചിറക്കക്കാവിനടുത്ത് വച്ച് ആക്രമിച്ചിരുന്നു. പരിക്കേറ്റ ഷബീലിനെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് അനുരഞ്ജനത്തിനെന്ന വ്യാജേന എത്തിയ ലഹരിമാഫിയ സംഘം ഖാലിദ് അടക്കമുള്ളവരെ ആക്രമിക്കുകയായിരുന്നുവെന്ന് സിപിഎം പ്രാദേശിക നേതാക്കൾ പറഞ്ഞു.